ന്യൂഡൽഹി: ദേശീയപാതകളിലെ ഇലക്ട്രോണിക് ടോൾ ബൂത്തുകൾ വഴി ഇതുവരെ 1.10 കോടി ഫാസ്ടാഗുകൾ വിറ്റഴിഞ്ഞതായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). രാജ്യത്തെ 523 ടോൾ പ്ലാസകളിൽ ഡിസംബർ 15 മുതലാണ് റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) സംവിധാനത്തിെൻറ സഹായത്തോടെ ഫാസ്ടാഗ് ഏർപ്പെടുത്തിയത്.
ടോൾ ബൂത്തുകളിലെ ജീവനക്കാർക്ക് നേരിട്ട് പണം നൽകാതെ പ്രീപെയ്ഡ് രൂപത്തിൽ നൽകി സഞ്ചരിക്കാവുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതിനായി വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസുകളിൽ പ്രത്യേക ചിപ്പുകൾ ഘടിപ്പിക്കും. വാഹനം ടോൾപ്ലാസകളിലൂടെ കടന്നുപോകുേമ്പാൾ ആർ.എഫ്.ഐ.ഡി റീഡ് ചെയ്ത് ഫാസ്ടാഗ് അക്കൗണ്ടിൽനിന്നും പണം ഈടാക്കും.
രാജ്യത്തെ വിത്യസ്ത വിൽപന കേന്ദ്രങ്ങളിലായി 1.10 കോടി ഫാസ്ടാഗുകളാണ് ഇതുവരെ വിറ്റഴിച്ചത്. ഓരോ ദിവസവും 1.5 ലക്ഷം ഫാസ്ടാഗുകൾ വിൽക്കുന്നുണ്ട്. ഇത് ഡിജിറ്റൽ സംവിധാനത്തിെൻറ സ്വീകാര്യതയാണ് കാണിക്കുന്നതെന്ന് എൻ.എച്ച്.എ.ഐ പറഞ്ഞു. ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറിയതോടെ ദിവസവരുമാനം 46 കോടി രൂപയായി ഉയർന്നു. കൂടാതെ, ടോൾ ബൂത്തുകളിൽ വരിനിൽക്കാതെ ദേശീയപാതയിലെ ഗതാഗതം സുഖമമാവുകയും ചെയ്തതായി എൻ.എച്ച്.എ.ഐ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.