ന്യൂഡൽഹി: പാർലമെന്‍റ് വർഷകാല സമ്മേളനം പെഗസസ് വിവാദത്തിൽ തിളക്കുന്നതിനിടെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി ഇന്ന് കർഷകർ ഡൽഹിയിൽ. ജന്തർ മന്ദറിലാണ് കാർഷിക പ്രക്ഷോഭം നടക്കുക. പ്രതിഷേധ പരിപാടിക്ക് ബുധനാഴ്ച ഡൽഹി പൊലീസ് അനുമതി നൽകി.
ജന്തർ മന്ദറിലെത്തുംമുെമ്പ കർഷകർ സംഗമിക്കാൻ തീരുമാനിച്ച സിംഘു അതിർത്തിയിൽ കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് ഇതിനെ നേരിടാനൊരുങ്ങുന്നത്. വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന കർഷകർ ആദ്യം സിംഘുവിൽ ഒരുമിച്ചുകൂടിയാണ് ജന്തർ മന്ദറിലേക്ക് നീങ്ങുക.
സംയുക്ത കിസാൻ മോർച്ചയിലെ 200 പേർ, കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയിൽനിന്ന് ആറു പേർ എന്നിങ്ങനെയാണ് അനുമതി. രാവിലെ 11 മുതൽ അഞ്ചു വരെ പ്രതിഷേധം നടത്തി തിരിച്ചുപോകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രക്ഷോഭത്തിന് ഡൽഹി സർക്കാറും അനുമതി നൽകിയിരുന്നു.
സിംഘു അതിർത്തിയിൽനിന്ന് പൊലീസ് അകമ്പടിയിൽ ബസുകളിലായാണ് കർഷകരെ ജന്തർ മന്ദറിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.