ഛണ്ഡിഗഢ്: കർഷകസമരം ചില ഗ്രാമങ്ങളെ കോവിഡ് ഹോട്ട്സ്പോട്ടാക്കിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മാസം മുമ്പ് കർഷക സമരം നിർത്താൻ താൻ അഭ്യർഥിച്ചിരുന്നു. കോവിഡ് പടരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. രോഗബാധ നിയന്ത്രണവിധേയമായതിന് ശേഷം സമരം തുടരാമെന്നും അറിയിച്ചു. എന്നാൽ, ഇപ്പോൾ സമരം മൂലം ചില ഗ്രാമങ്ങൾ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്.
സമരം കഴിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരാണ് ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനത്തിന് കാരണം. കർഷക സമരം നിർത്താൻ നേതാക്കളോട്ഒരിക്കൽ കൂടി അഭ്യർഥിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
ഹരിയാനയിൽ വ്യാഴാഴ്ച 12,286 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,041 പേർ രോഗമുക്തി നേടി. 163 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് മെയ് 17 വരെ ഹരിയാനയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.