ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്ര മിക്കാൻ പാകിസ്താൻ വിന്യസിച്ച എഫ്-16 വിമാനം വെടിവെച്ചുവീഴ്ത്തിയെന്ന കേന്ദ്ര സർക് കാറിെൻറ അവകാശവാദം പൊള്ളയാണെന്ന് വെളിപ്പെടുത്തൽ. അമേരിക്കയിൽനിന്ന് വാങ്ങിയ എ ല്ലാ എഫ്-16 വിമാനങ്ങളും പാകിസ്താെൻറ പക്കൽ ഇപ്പോഴുമുണ്ടെന്നും, ഒന്നും കാണാതായിട്ട ില്ലെന്നും അമേരിക്ക നടത്തിയ തെളിവെടുപ്പിൽ വ്യക്തമായെന്നാണ് വെളിപ്പെടുത്തൽ. അമേരിക്കയിലെ രണ്ട് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യാണ് വിവരം പുറത്തുവിട്ടത്.

എഫ്-16 വിമാനം അമേരിക്കൻ നിർമിതമാണ്. വിറ്റ വിമാനങ്ങൾ വാങ്ങിയ രാജ്യങ്ങളുടെ പക്കൽ ഉണ്ടോ എന്ന് ഏതു സമയത്തും പരിശോധിക്കാൻ കരാർ പ്രകാരം അമേരിക്കക്ക് അവകാശമുണ്ട്. എഫ്-16 വിമാനം വെടിവെച്ചിട്ടു എന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നും, തങ്ങളുടെ എഫ്-16 ശേഖരം പരിശോധിക്കാമെന്നും പാകിസ്താൻ അമേരിക്കയെ അറിയിച്ചിരുന്നു. ഇതനുസരിച്ചു നടന്ന പരിശോധനയിൽ എല്ലാ എഫ്-16 വിമാനവും പാകിസ്താനിലുണ്ടെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.

എഫ്-16 വിമാനത്തിൽ മാത്രം ഉപയോഗിക്കുന്ന ആംറാം മിസൈലിെൻറ ഭാഗങ്ങൾ ഡൽഹിയിൽ പ്രതിരോധ മന്ത്രാലത്തിനു മുന്നിൽ ഇന്ത്യൻ സേന പ്രദർശിപ്പിച്ചിരുന്നു. അതിർത്തി ഭേദിച്ചെത്തിയ പാക് പോർവിമാനങ്ങളെ തുരത്താൻ നിയോഗിക്കപ്പെട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനാണ് എഫ്-16 വെടിവെച്ചിട്ടതെന്നാണ് ഇന്ത്യയുടെ വാദം. റഷ്യൻ നിർമിത മിഗ്-21 ൈബസൺ വിമാനം ഉപയോഗിച്ചാണ് അഭിനന്ദൻ എഫ്-16 വെടിവെച്ചിട്ടത്. മിഗ് തകർന്ന് പാരച്യൂട്ട് വഴി പാകിസ്താനിൽ ചെന്നു വീണ അഭിനന്ദനെ അന്താരാഷ്്ട്ര സമ്മർദങ്ങൾക്കൊടുവിൽ പാക് അധികൃതർ ഇന്ത്യക്ക് കൈമാറുകയും ചെയ്തു.

അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുമ്പു തന്നെ എഫ്-16 തകർത്തുവെന്ന അവകാശവാദം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. അമേരിക്കക്കാകെട്ട, മിഗ് വിമാനംകൊണ്ട് എഫ്-16 തകർത്തുവെന്നത്, തങ്ങളുടെ പോർവിമാന ശേഷിക്കേറ്റ പ്രഹരം കൂടിയായിരുന്നു. അതിനെല്ലാം പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പിനിടയിൽ പുതിയ വെളിപ്പെടുത്തൽ. പാകിസ്താനു മേൽ ഇന്ത്യ സൈനിക മുന്നേറ്റം നടത്തിയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പിൽ മുതലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഇത്.

Tags:    
News Summary - F16 Flight issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.