ചെന്നൈ: റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിെൻറ പേര് തനിക്ക് നാമകരണം ചെയ്തതി നെ തുടർന്ന് തനിക്ക് ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് ഡി.എം.കെ പ്രസിഡ ൻറ് എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ വിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
’89ൽ റഷ്യൻ സന്ദർശനത്തിനിടെ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുനിർത്തി പേര് ചോദിച്ചു. സ്റ്റാലിൻ എന്നു പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്നവർ തന്നെ തുറിച്ചുനോക്കി. പിന്നീട് പാസ്പോർട്ട് പരിശോധനക്കിടെ തുരുതുരാ ചോദ്യങ്ങളുന്നയിച്ച് ബുദ്ധിമുട്ടിച്ചു. റഷ്യയിൽ പലരും സ്റ്റാലിനെ ഇഷ്ടപ്പെടുന്നില്ല. സ്റ്റാലിൻ എന്ന പേര് കാരണം ചെന്നൈ ചർച്ച് പാർക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
സ്റ്റാലിൻ എന്ന പേര് മാറ്റിയാൽ സ്കൂളിൽ ചേർക്കാമെന്നായിരുന്നു ഹെഡ്മിസ്ട്രസ് അറിയിച്ചത്. വരും തലമുറക്ക് തമിഴ് പേരുകൾ ഇടുന്നതാണ് അഭികാമ്യമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിെൻറ അന്ത്യം സംഭവിച്ച് അടുത്ത ദിവസമാണ് സ്റ്റാലിെൻറ ജനനം. സ്റ്റാലിെൻറ അനുശോചനയോഗത്തിലാണ് പിതാവ് എം. കരുണാനിധി മകന് സ്റ്റാലിെൻറ പേരിടുമെന്ന് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.