ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ ബാബൂൽ സുപ്രിയോ എം.പി സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി: ബി.ജെ.പി മുൻ നേതാവ് ബാബൂൽ സുപ്രിയോ ഔദ്യോഗികമായി എം.പി സ്ഥാനം രാജിവെച്ചു. ബി.ജെ.പി വിട്ടതിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.

ബി.ജെ.പി നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോയുടെ പടിയിറക്കം. 'ബി.ജെ.പിയുമായി ചേർന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ചതിനാൽ എന്‍റെ ഹൃദയത്തിന് ഇപ്പോൾ ഭാരം അനുഭവപ്പെടുന്നു. അവർ എന്നിൽ വിശ്വാസം അർപ്പിച്ചിരുന്നു. പൂർണ ഹൃദയത്തോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. പാർട്ടിയുടെ ഭാഗമല്ലെങ്കിൽ എനിക്ക് വേണ്ടി ഒരു സീറ്റും നിലനിർത്തരുതെന്ന് ഞാൻ ചിന്തിക്കുന്നു' -ലോക്സഭ സ്പീക്കർ ഓം ബിർലയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സുപ്രിയോ പറഞ്ഞു.

ഔദ്യോഗികമായി എം.പി സ്ഥാനം രാജിവെക്കുന്ന കാര്യം സുപ്രിയോ തന്നെ ട്വിറ്ററിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബി.ജെ.പിയിൽ നിന്നേപ്പാൾ നേടിയ ലോക്സഭ എം.പി സ്ഥാനത്തിന്‍റെ യാതൊരു ആനുകൂല്യങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമല്ലാത്തതിനാൽ ആവശ്യമില്ലെന്ന് സുപ്രിയോ ട്വിറ്ററിൽ കുറിച്ചു. പശ്ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിലെത്തിയ അഞ്ചാമത്തെ ബി.ജെ.പി നേതാവാണ് ബാബുൽ സുപ്രിയോ. മറ്റ് നാല് പേരും ബി.ജെ.പി എം.എൽ.എമാരാണ്.

Tags:    
News Summary - Ex BJP leader Babul Supriyo formally resigns as MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.