ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിെൻറ കൃത്രിമം തെളിയിക്കാനുള്ള ഹാക്കത്തോണിൽ പെങ്കടുക്കാൻ അപേക്ഷിക്കേണ്ടസമയം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കാനിക്കും. എന്നാൽ ഇതുവരെയും ആരും ഹാക്കത്തോണിൽ പെങ്കടുക്കാൻ അപേക്ഷിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ജൂൺ മൂന്നു മുതൽ അഞ്ചു ദിവസമാണ് ഹാക്കത്തോൺ സംഘിടിപ്പിക്കുന്നത്.
ആം ആദ്മി പാർട്ടിയും ബി.എസ്.പിയുമുൾപ്പെടെയുളള സംസ്ഥാന–ദേശീയ പാർട്ടികളെ ഹാക്കത്തോണിൽ പെങ്കടുക്കാൻ കമീഷൻ ക്ഷണിച്ചിരുന്നു. എന്നാൽ ആരും ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിൽ വ്യാപകമായി കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നത് ആം ആദ്മി പാർട്ടിയും ബി.എസ്.പിയുമാണ്.
ഹാക്കത്തോണിൽ െവക്കുന്ന മെഷിനുകളുടെ മദർബോർഡിൽ മാറ്റങ്ങൾ വേണമെന്ന എ.എ.പിയുടെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുത്തുകയാണെങ്കിൽ അത് യഥാർഥ വോട്ടിങ്ങ് മെഷീൻ ആകില്ലെന്ന് കമീഷൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.