ന്യൂഡൽഹി: ന്യൂനപക്ഷത്തെ വേട്ടയാടുന്നതിൽ ദേശിയ അന്വേഷണ ഏജൻസി(എൻ.െഎ.എ) ക്രൂര വിനോദം കണ്ടെത്തുകയാണെന്ന് മുസ്ലിം ലീഗ് എം.പിയും ദേശീയ സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ. മുസ്ലീം ലീഗിെൻറ ദേശിയ നിർവാഹക സമിതിയോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെങ്കിലും എന്തെങ്കിലും പറയുേമ്പാഴേക്ക് എൻ.െഎ.എ ന്യൂനപക്ഷ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്യുന്നു. രാജ്യത്തെ എല്ലാ മത വിഭാഗങ്ങൾക്കും സ്ഥാപനങ്ങളുണ്ട്. എന്നാൽ എൻ.െഎ.എയുടെ അന്വേഷണം മുസ്ലിം വിഭാഗങ്ങളുടെ സ്ഥാപനങ്ങളിൽ മാത്രമാണ്. സാകിർ നായികിനെതിരെയുള്ള നടപടി, കൊച്ചി പീസ് ഇൻറർനാഷനൽ സ്കൂളിനെതിരെ സിലബസിെൻറ പേരിലെടുത്ത നടപടി എന്നിവ ഉദാഹരണം.
എന്നാൽ മറ്റു മതവിഭാഗങ്ങളിലെ വർഗീയ പ്രസംഗം നടത്തുന്നവർക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ല. എൻ.െഎ.എയുടെ ബോധപൂർവമായ നീക്കമാണിത്. ലീഗ് ഇതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഇ. അഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എം.പി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.