ന്യൂഡൽഹി: ലോക്ഡൗണിൽ നിന്ന് കേരളത്തിന് കൂടുതൽ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ. തോട്ടംമേഖലയെ ലോക് ഡൗ ൺ നിയന്ത്രണങ്ങളിൽനിന്ന് പൂർണമായി ഒഴിവാക്കി.
ഏലം ഉൾപ്പെടെ എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളും കവുങ്ങ്, തെ ങ്ങ് ഉൾപ്പെടെയുള്ള തോട്ടങ്ങളും ഇതിൽ ഉൾപ്പെടും. നേരത്തേ കാപ്പി, തേയില, റബ്ബർ തോട്ടങ്ങൾക്ക് 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവർത്തിക്കാമെന്നാണ് കേന്ദ്രം പുറപ്പെടുവിച്ച മാർഗ നിർദേശത്തിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭ്യർഥന മാനിച്ചാണ് തോട്ടം മേഖലയെ നിയന്ത്രണത്തിൽനിന്ന് പൂർണമായും ഒഴിവാക്കിയത്. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വനത്തോടടുത്ത് ജീവിക്കുന്നവർക്ക് വന വിഭവ ശേഖരണത്തിനും ഇളവ് നൽകിയിട്ടുണ്ട്.
ബാങ്ക് ഇതര മൈക്രോ ഫിനാൻസിങ് മേഖല, സഹകരണ മേഖല, ജല വിതരണം, ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നത്, വൈദ്യുതി ലൈൻ സ്ഥാപിക്കുന്നത് എന്നിവക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളായ സ്ഥലങ്ങളിലുള്ള നിയന്ത്രണ സംവിധാനങ്ങൾ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. തിങ്കളാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.