ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എയും മുൻമ ന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ര ണ്ടാം ദിവസവും ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ് തശേഷം വിട്ടയച്ച അദ്ദേഹത്തെ ശനിയാഴ്ച രാവിലെ 11 മുതൽ വീണ്ടും ചോദ്യം ചെയ്തു. ന്യൂഡൽഹിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒാഫിസിൽ നടക്കുന്ന മൊഴിയെടുക്കൽ രണ്ടുദിവസം കൂടി തുടർന്നേക്കും. വിശദാംശങ്ങൾ ഞായറാഴ്ച നൽകുമെന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമത്തെ മാനിക്കുന്നെന്നും നീതിന്യായത്തിൽ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. അതിനിടെ ശിവകുമാറിനെതിരെ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പകപോക്കുകയാണെന്ന് ആരോപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെടയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
2017ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാൻ അവരെ ബംഗളൂരുവിലെ റിസോർട്ടിൽ ശിവകുമാറിെൻറ നേതൃത്വത്തിൽ പാർപ്പിച്ചതിന് പിന്നാലെയായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത്. ബംഗളൂരുവിലെയും ഡൽഹിയിലെയും ശിവകുമാറിെൻറ വസതികളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും ഒരേസമയം നടത്തിയ റെയ്ഡിൽ ഏഴുകോടി രൂപ കണ്ടെത്തിയിരുന്നു.
ആദായ നികുതി വകുപ്പിെൻറ നിർദേശപ്രകാരം ശിവകുമാറിനും ബിസിനസ് പങ്കാളി സച്ചിൻ നാരായണൻ, ശർമ ട്രാവൽസ് ഉടമ സുനിൽ ശർമ, ഡൽഹി കർണാടക ഭവൻ ജീവനക്കാരായ ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവർക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ െസപ്റ്റംബറിൽ കേസെടുക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. ഇതിെനതിരെ കർണാടക ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സമൻസ് റദ്ദാക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.