കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; ചർച്ചക്കും പരിഹാരത്തിനും തയാറെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. നിയമങ്ങളിലെ വ്യവസ്ഥകളിൽ വിയോജിപ്പുണ്ടെങ്കിൽ ചർച്ച ചെയ്യാനും പരിഹരിക്കാനും തയാറാണെന്നും കൃഷിമന്ത്രി പറഞ്ഞു.

'എല്ലാ കർഷക സംഘടനകളോടും പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. നിയമത്തിലെ വ്യവസ്ഥകൾ ചർച്ചചെയ്യാനും പരിഹരിക്കാനും കേന്ദ്രസർക്കാർ തയാറാണ്' -തോമർ ട്വീറ്റ് ചെയ്തു. കൂടാതെ കർഷകസംഘടനകളോട് പ്രക്ഷോഭം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന 55 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോയും പോസ്റ്റ് ചെയ്തു.

കേന്ദ്രസർക്കാർ കർഷകരുമായി 11 തവണ ചർച്ച നടത്തിയിരുന്നു. കാർഷിക ബില്ലുകൾ കർഷകരുടെ ജീവിത നിലവാരം മാറ്റിമറിക്കും -തോമർ കൂട്ടിച്ചേർത്തു. രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ഏഴുമാസം പിന്നിടുേമ്പാഴാണ് തോമറിെൻറ പ്രതികരണം.

രാജ്യത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളും ഇൗ നിയമത്തെ പിന്തുണക്കുന്നുവെന്നും കർഷക സംഘടനകൾക്ക് നിയമത്തിെൻറ വ്യവസ്ഥകളിൽ എതിർപ്പുണ്ടെങ്കിൽ അവ ശ്രദ്ധിക്കാൻ കേന്ദ്രം തയാറാണെന്നും മന്ത്രി പറഞ്ഞു.

പ്രക്ഷോഭം ഏഴുമാസം തികയുന്ന സാഹചര്യത്തിൽ ശനിയാഴ്ച കർഷകരുടെ നേതൃത്വത്തിൽ 'സേവ് അഗ്രിക്കൾച്ചർ, സേവ് ഡെമോക്രസി ദിനം' ആചരിച്ചിരുന്നു. സിംഘു, ടിക്രി, ഗാസിപൂർ എന്നീ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകരുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം.

കഴിഞ്ഞവർഷം നവംബറിലാണ് ഡൽഹിയിലെ അതിർത്തിയിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിലെ കർഷകർ സമരവുമായി എത്തിയത്. ഡൽഹിയിലെ അതിർത്തികളിൽ പൊലീസ് തടഞ്ഞതോടെ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കർഷകർ ഡൽഹി അതിർത്തികളിൽ തമ്പടിച്ചു. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ പ്രക്ഷോഭത്തിനിടെ നിരവധി കർഷകർ മരിച്ചുവീണു. 502 കർഷകരാണ് ഏഴുമാസത്തിനിടെ മരിച്ചതെന്നാണ് കണക്കുകൾ.

നിരവധി തവണ കേന്ദ്രസർക്കാറുമായി കർഷകർ ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കേന്ദ്രം.

Tags:    
News Summary - End protests, govt ready to discuss, resolve issues Narendra Singh Tomar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.