ന്യൂഡൽഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ലോക്സഭയിൽ ശൂന്യവേളയിലെ സബ്മിഷനിൽ സംസാരിക്കുന്നതിനിടെയാണ് അൽ ജസീറയും റിപ്പോർട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ ഉദ്ധരിച്ച് സോണിയ ഈ ആവശ്യം ഉന്നയിച്ചത്. മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് ചെറിയ തുകക്ക് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫേസ്ബുക്കും മറ്റു പ്രമുഖ സാമൂഹ മാധ്യമങ്ങളും നടത്തുന്ന സ്വാധീനവും വ്യവസ്ഥാപിതമായ ഇടപെടലും അവസാനിപ്പിക്കണം. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമാണ് -സോണിയ പറഞ്ഞു. ആരു ഭരിച്ചാലും ജനാധിപത്യവും സാമൂഹിക സൗഹാർദവും സംരക്ഷിക്കേണ്ടതുണ്ടെന്നും സോണിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.