ബംഗളൂരു: ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രം കൂടി കുറിച്ചുകൊണ്ട് പി.എസ്.എൽ.വി- 45 റോക ്കറ്റിലേറി ഇന്ത്യയുടെ പ്രതിരോധ നിരീക്ഷണ ഉപഗ്രഹമായ ‘എമിസാറ്റ്’ ഭ്രമണപഥത്തിൽ. ഒ റ്റ വിക്ഷേപണത്തിൽ ഉപഗ്രഹങ്ങളും മൂന്നു വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചും ദൗത്യത്തി െൻറ നാലാംഘട്ടത്തിൽ ഉപഗ്രഹങ്ങൾ വേർപ്പെട്ടുകഴിഞ്ഞ റോക്കറ്റ് ഭാഗം ഭ്രമണപഥത്തിൽ നിലനിർത്തിയും ക്യൂ -എൽ വിഭാഗത്തിലുള്ള ആദ്യ റോക്കറ്റ് പരീക്ഷിച്ചും വിക്ഷേപണം ആദ്യമായി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയുമാണ് എമിസാറ്റിെൻറ വിക്ഷേപണം ചരിത്രമായി മാറിയത്. ഐ.എസ്.ആർ.ഒയുടെ മൂന്നുമണിക്കൂർ നീണ്ടുനിന്ന ഏറ്റവും ദൈർഘ്യമേറിയ വിക്ഷേപണങ്ങളിലൊന്നാണിത്.
പി.എസ്.എൽ.വിയുടെ 47ാമത്തെ വിക്ഷേപണമാണ് തിങ്കളാഴ്ച രാവിലെ 9.27ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നടന്നത്. വിക്ഷേപിച്ച് 17 മിനുട്ടിനുള്ളിൽ 436 കിലോ ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റർ പരിധിയിലുള്ള ഭ്രമപഥത്തിലെത്തിച്ചു. തുടർന്ന് രണ്ടുമണിക്കൂറിനുശേഷം 504 കിലോമീറ്റർ പരിധിയിലേക്ക് പി.എസ്.എൽ.വി സി-45 റോക്കറ്റ് താഴ്ന്നുകൊണ്ട്, വാണിജ്യാടിസ്ഥാനത്തിലുള്ള 28 നാനോ ഉപഗ്രഹങ്ങൾ രണ്ടാം ഭ്രമണപഥത്തിലെത്തിച്ചു.
യു.എസിെൻറ 24 ഉപഗ്രഹങ്ങളും ലിത്വാനിയയുടെ രണ്ടും സ്പെയിനിെൻറയും സ്വിറ്റ്സർലൻഡിെൻറയും ഒന്നു വീതം ഉപഗ്രഹങ്ങളുമാണ് എമിസാറ്റിനൊപ്പം ഭ്രമണപഥത്തിലെത്തിച്ചത്. സാധാരണയായി ഉപഗ്രഹങ്ങൾ വേർപെട്ടു കഴിഞ്ഞാൽ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ, സോളാർ പാനലുകളോടെയുള്ള ഈ ഭാഗം അടുത്ത ആറുമാസം വിവരങ്ങൾ ശേഖരിച്ച് ഗ്രൗണ്ട് സ്റ്റേഷനിലേക്ക് കൈമാറും.
#WATCH Sriharikota: ISRO's #PSLVC45 lifts off from Satish Dhawan Space Centre, carrying EMISAT & 28 customer satellites on board. #AndhraPradesh pic.twitter.com/iQIcl7hBIH
— ANI (@ANI) April 1, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.