ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിൽ സി.പിഎമ്മിന് വൻ തിരിച്ചടിയാണുണ്ടായതെന്ന് സി.പി.എം ജന റൽ സെക്രട്ടറി സീതാറാം യെച്ചൂരി. പരാജയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ പരിശോധിക്കു കയും സ്വയം വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യ മങ്ങളോട് പറഞ്ഞു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് തിരിച്ചറിയുന്നു.
തെര ഞ്ഞെടുപ്പ് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയിൽ കൂടുതല്‍ ആഴമേറിയ വിശകലനങ്ങള്‍ നടക്കും . ജൂണില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ പ്രത്യയശാസ്ത്രപരമായ കൂടുതല്‍ കാര്യങ്ങൾ ച ര്‍ച്ച ചെയ്യും. രാജ്യത്തിെൻറ ഒത്തൊരുമക്ക് എല്ലാവരും ഐക്യത്തോടെ മുന്നോട്ടുവരണം.
പാ ർലമെൻററി ജനാധിപത്യത്തെയും ഭരണഘടന വിശ്വാസ്യതയേയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാവരും ഒരുമിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഗോവയിൽ സമാസമം
മുംബൈ: കഴിഞ്ഞ തവണ മോദി തരംഗത്തിൽ കൈവിട്ടുപോയ സൗത്ത് ഗോവ മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസ്. സിറ്റിങ് ബി.ജെ.പി എം.പി അഡ്വ. നരേന്ദ്ര സവായിക്കറെ 9000ത്തിലേറെ വോട്ടിന് പിന്നിലാക്കി പ്രഫാൻസിസ്കൊ സർദനയിലൂടെയാണ് കോൺഗ്രസ് സീറ്റ് തിരിച്ചുപിടിച്ചത്. പതിവുപോലെ നോർത്ത് ഗോവ ബി.ജെ.പി നിലനിർത്തി.
മോദിയെ അഭിനന്ദിച്ച് അദ്വാനി
ബി.ജെ.പിയുടെ അഭൂതപൂർവമായ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും അഭിനന്ദനം അർഹിക്കുന്നുവെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി. ബി.ജെ.പിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ പാർട്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിജയം–അമിത് ഷാ
ഇത് രാജ്യത്തിെൻറ വിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിെൻറ വിജയംകൂടിയാണിത്. പ്രതിപക്ഷത്തിെൻറ കുടുംബ രാഷ്ട്രീയം, ജാതി പ്രീണനം, വ്യക്തിഗത ആരോപണങ്ങൾ എന്നിവയെല്ലാം ജനങ്ങൾ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി അംഗീകരിക്കുന്നു –ശരദ് പവാർ
ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. എന്നാൽ, വോട്ടുയന്ത്രത്തെപ്പറ്റിയുള്ള സംശയങ്ങൾ അവരുടെ മനസ്സിലുണ്ട്. രാജീവ് ഗാന്ധിയുടെയും വാജ്പേയിയുടെയും കാലത്ത് വലിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉണ്ടായിട്ടുണ്ട്.
അന്നൊന്നും പക്ഷേ, ആരും വോട്ടുയന്ത്രത്തിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നില്ലെന്നും പവാർ പറഞ്ഞു.
എല്ലാ തോൽവിയും തോൽവിയല്ല –മമത
ജയിച്ചവർക്ക് അഭിനന്ദനം. എന്നാൽ, എല്ലാ തോൽവിയും തോൽവിയല്ല-ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഞങ്ങൾ സമഗ്ര പരിശോധന നടത്തും. തുടർന്ന് കാര്യങ്ങൾ പറയാം. വോട്ട് എണ്ണിത്തീരെട്ട. വിവിപാറ്റുമായി ഒത്തുവരുന്നുണ്ടോയെന്നും അറിയണം -മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.