ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘ ട്ടത്തിൽ. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമാ യ ചണ്ഡീഗഢിലുമായി 59 മണ്ഡലങ്ങളിലേക്ക് ഞായറാഴ്ചയാ ണ് വോെട്ടടുപ്പ്. ഏഴാംഘട്ട വോെട്ടടുപ്പിെൻറ പ്രചാരണ പ്ര വർത്തനങ്ങൾക്ക് വെള്ളിയാഴ്ച കൊടിയിറക്കം. പഞ്ചാബിലെ 13 സീറ്റിലേക്കുമുള്ള വോെട്ടടുപ്പ് ഇൗ ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റ േഗാരഖ്പുരും അടക്കം യു.പിയിലെ 13 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തിലാണ് വോെട്ടടുപ്പ്.
പശ്ചിമ ബംഗാളിലെ ഒമ്പത്, ബിഹാറിലെ എട്ട്, മധ്യപ്രദേശിലെ എട്ട്, ഹിമാചൽപ്രദേശിലെ നാല്, ഝാർഖണ്ഡിലെ മൂന്ന് എന്നിങ്ങനെയും വിവിധ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ഇൗ 59 സീറ്റിൽ 32ഉം പിടിച്ചത് ബി.ജെ.പിയും സഖ്യകക്ഷികളുമാണ്. എന്നാൽ അതിനു ശേഷമുള്ള രാഷ്ട്രീയ ചിത്രത്തിൽ വന്ന മാറ്റമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഇൗ ഘട്ടത്തെക്കുറിച്ച് ഏറെ പ്രതീക്ഷ നൽകുന്നത്.
പഞ്ചാബ് ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ േഗാരഖ്പുരിലെ ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി-ബി.എസ്.പി സഖ്യം ബി.ജെ.പിയെ തറപറ്റിച്ചു. ഗുർദാസ്പുർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി-അകാലിദൾ സഖ്യത്തെ കോൺഗ്രസ് പരാജയപ്പെടുത്തി.
മിർസാപുർ, മഹാരാജ്ഗഞ്ച് (യു.പി), ദംദം, ജാദവ്പൂർ (പശ്ചിമ ബംഗാൾ), നളന്ദ, പട്ന സാഹിബ്, പാടലീപുത്ര (ബിഹാർ), ഉജ്ജയിൻ, ഇന്ദോർ (മധ്യപ്രദേശ്), സിർസ (ഹിമാചൽപ്രദേശ്) തുടങ്ങിയവയും ഇൗ ഘട്ടത്തിലെ പ്രമുഖ മണ്ഡലങ്ങളാണ്. ഞായറാഴ്ച വോെട്ടടുപ്പ്പ്രക്രിയ പൂർത്തിയാകുന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ േമയ് 23ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.