തെരഞ്ഞെടുപ്പ് പ്രഖ്യാപനം: സമയമാറ്റം മോദിക്ക് വേണ്ടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിെൻറ സമയക്രമത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മാറ്റം വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപണം. ഇന്ന് 12.30നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്ത് തീയതി പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീടത് വൈകീട്ട് മൂന്നു മണിയിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ റാലിയിൽ പെങ്കടുക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ആരോപിച്ചു.

ഉച്ചക്ക് ഒരു മണിക്കാണ് അജ്മീറിലെ റാലിയിൽ മോദി സംസാരിക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ രാജസ്ഥാനിൽ പെരുമാറ്റചട്ടം വരുമെന്നതിനാൽ മോദി റാലിയിൽ പെങ്കടുക്കുന്നത് നിയമവിരുദ്ധമാകും. അതിനാൽ നേരത്തെ തീരുമാനിച്ച തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ ശേഷം തീയതി പ്രഖ്യാപനം നടത്തുന്നതിനാണ് കമീഷൻ വാർത്താസമ്മേളനം ബോധപൂർവം മാറ്റിയതെന്നും സുർജെവാല ആരോപിച്ചു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് പ്രഖ്യാപിക്കുക. തെലങ്കാനയിൽ സർക്കാർ പിരിച്ചുവിട്ട സാഹചര്യത്തിൽ ഇൗ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - EC change of timing for assembly poll dates announcement for Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.