കാർത്തി ചിദംബരത്തിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചു

ന്യൂഡൽഹി: മുൻ ധനകാര്യമന്ത്രി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 2ജി സ്പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. സ്വത്തുക്കളൊടൊപ്പം 90 ലക്ഷം രൂപയുടെ ബാങ്ക് അക്കൊണ്ടുകളും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. തന്‍റെ സ്വത്തുക്കളെല്ലാം വിൽക്കാൻ ശ്രമിക്കുകയായിരുന്നു കാർത്തിയെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ ആരോപണം.

എയർസെൽ മാക്സിസിന് ലഭിച്ച എഫ്.ഐ.പി.ബി അനുമതി, മുൻ ധനമന്ത്രി പി.ചിദംബരം വഴിവിട്ട് സഹായിച്ചതിലൂടെ ലഭിച്ചതാണെന്നും അന്വേഷണത്തിനിടയിൽ കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ് വെയർ കൺസൾട്ടൻസിക്കാണെന്ന പേരിൽ മാക്സിസ് ഗ്രൂപ്പിൽ നിന്നും കാർത്തിയും ചിദംബരത്തിന്‍റെ മരുമകനായ പഴനിയപ്പനും രണ്ട് ലക്ഷം യു.എസ് ഡോളർ കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇ.ഡി. നേരത്തേ കണ്ടുകെട്ടണമെന്ന് ആലോചിച്ചിരുന്ന ഗുഡ്ഗാവിലെ വീട് കാർത്തി വിറ്റതായും ഇ.ഡി പറയുന്നു.

Tags:    
News Summary - E D were frozen Karthi Chidambaram's assets-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.