ഇ-സിഗരറ്റുകൾക്ക് നിരോധനം

ന്യൂഡൽഹി: രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. നിർമാണം, ഇറക്കുമതി/കയറ്റുമതി, വിൽപ ന, ശേഖരണം, പരസ്യം തുടങ്ങിയവെയല്ലാം നിരോധിച്ചുവെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇ-സിഗരറ്റുകൾക് ക് നിരോധനമേർപ്പെടുത്താനുള്ള ഓർഡിനൻസ് പരിശോധിക്കാൻ മന്ത്രിതല സമിതിയെ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലപ്പ െടുത്തിയിരുന്നു. നിരോധനം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനാണ് ആരോഗ്യമന്ത്രാ ലയത്തിെൻറ ശിപാർശ. നിലവിൽ ഇന്ത്യയിൽ ഇ-സിഗരറ്റ് നിർമിക്കുന്നില്ലെങ്കിലും നാനൂറിലേറെ ബ്രാൻഡുകൾ ലഭ്യമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.

150ൽപരം രുചികളിൽ ലഭ്യമാണ്. മണമില്ലാത്തതിനാൽ ഉപയോഗം കൂടുതലാണ്. സിഗരറ്റിനെ അപേക്ഷിച്ച് ഉള്ളിലേെക്കത്തുന്ന നിക്കോട്ടി‍െൻറ അളവ് കൂടുതലാണെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കർണാടക, കേരളം, മിസോറം, മഹാരാഷ്ട്ര, ജമ്മു-കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ഇ- സിഗരറ്റുകൾ നേരത്തേതന്നെ നിരോധിച്ചിട്ടുണ്ട്.

ഇ-സിഗരറ്റ് എന്നാൽ
സിഗരറ്റിെൻറ ആകൃതിയിലുള്ള, പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റവശങ്ങൾ, അനുഭൂതി, ദൂഷ്യം എന്നിവ നൽകുന്ന ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബാഷ്പീകരണമാണ് അടിസ്ഥാന ഘടകം. പുകയിലക്കു പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. പുകക്കു പകരം നീരാവി എന്നു വിളിക്കുന്ന എയറോസോൾ ശ്വസിക്കുന്നു. ചൂടാകുന്നതോടെ നിക്കോട്ടിൻ നീരാവിയായി വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.

3000 മുതൽ 30,000 രൂപ വരെ വിലയുള്ള ഇ-സിഗരറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഇ-സിഗരറ്റുകളിൽ നിക്കോട്ടിൻ എന്ന പദാർഥം മാത്രമാണുള്ളതെന്നും അപകടകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കില്ലെന്നുമാണ് ഉൽപാദകർ അവകാശപ്പെടുന്നത്. നിക്കോട്ടിൻ തലച്ചോറിെൻറ പ്രവർത്തനത്തെ ബാധിക്കുന്നതാണെന്നും സ്ഥിരമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാമെന്നും വിദഗ്ധർ പറയുന്നു.

Tags:    
News Summary - E-Cigarettes Banned, Says Finance Minister Nirmala Sitharaman-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.