ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇ-ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കാനൊരുങ്ങി റെയിൽവേ. ഏജന്റുമാർ ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ചു നിരവധി ടിക്കറ്റുകൾ വാങ്ങുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് റെയിൽവേ നീക്കം.
ആധാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10 മിനിറ്റ് മുൻഗണന സമയം ലഭിക്കുമെന്നതാണ് തീരുമാനത്തിന്റെ നേട്ടം.
ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ അംഗീകൃത ഐ.ആർ.സി.ടി.സി ഏജന്റുമാരെയും അനുവദിക്കില്ല. ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന 2.4 കോടിയിലേറെ അക്കൗണ്ടുകളാണ് ആറ് മാസത്തിനിടെ റെയിൽവേ ബ്ലോക്ക് ചെയ്തത്.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഉടൻ തന്നെ ഇ-ആധാർ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തത്കാൽ ടിക്കറ്റ് വിൽപ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളിൽ ഐ.ആർ.സി.ടി.സി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന ഉപയോക്താക്കൾക്ക് മുൻഗണന ആക്‌സസ് ലഭിക്കും. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ അംഗീകൃത ഏജന്റുമാർക്ക് പോലും അനുവാദമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.