ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് പറയാനുള്ളത് വിശദമായി കേൾക്കാനുണ്ടെന്നു പറഞ്ഞ് പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിനെതിരായ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി മാറ്റിവെച്ചു. ഹരജിക്കാരനും അഭിഭാഷകനുമായി വന്ന പിതാവിനെയും മകനെയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ബെഞ്ചിലുള്ള ജസ്റ്റിസുമാരായ എ.എം ഖാൻവിൽകറും ഡി.വൈ. ചന്ദ്രചൂഡും ശകാരത്തിൽപൊതിഞ്ഞ ശേഷമാണ് മാർച്ച് 15ന് പരിഗണിക്കാനായി ഹരജി മാറ്റിവെച്ചത്.
ഇൗ കേസിൽ എഫ്.െഎ.ആറുകൾ രജിസ്റ്റർചെയ്ത് അന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഇടപെടേണ്ട കാര്യമില്ലെന്നും അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞതിനെ ഹരജിക്കാരനായ സുപ്രീംകോടതി അഭിഭാഷകൻ വിനീത് ഢാണ്ഡെ എതിർത്തത് ബെഞ്ചിലെ മൂന്ന് ജഡ്ജിമാരെയും ചൊടിപ്പിച്ചു. സമ്പന്നർ പണവുമായി രക്ഷപ്പെടുകയാണെന്നും സാധാരണക്കാരെ വായ്പയുടെ പേരിൽ മരണംവരെ വേട്ടയാടുകയാണെന്നും വിനീത് കുറ്റപ്പെടുത്തി.
ബാങ്കിെൻറ ഉപഭോക്താക്കളുടെ മനോവീര്യം പരിഗണിക്കണമെന്നും രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കേസാണിതെന്നും വിനീത് ബോധിപ്പിച്ചപ്പോൾ ഞങ്ങളിവിടെ പ്രസംഗം കേൾക്കാനല്ല എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പത്രത്തിലെന്തെങ്കിലുമൊന്ന് കാണുേമ്പാഴേക്ക് പൊതുതാൽപര്യ ഹരജിയുമായി വരുന്നത് ഫാഷനായിരിക്കുന്നുവെന്നായി ജസ്റ്റിസ് ചന്ദ്രചൂഡ്. ഒരു പടികൂടി കടന്ന ജസ്റ്റിസ് ഖാൻവിൽകർ വേണമെങ്കിൽ നിയമപരമായി വാദിക്കാമെന്നും വൈകാരികവാദം പറ്റില്ലെന്നും ഒാർമിപ്പിച്ചു. വീണ്ടും ഇടപെട്ട ചീഫ് ജസ്റ്റിസ്, യോഗ്യത നോക്കിയാണ് എ.ജി ഹരജിയെ എതിർക്കുന്നതെന്ന് പറഞ്ഞു. അത് വിശദീകരിക്കാനുള്ള അവസരം എ.ജിക്ക് നൽകേണ്ടേ? ഒരു ദിവസം കൊണ്ട് അന്വേഷണത്തിനുത്തരവിടാനാകുമോ? എ.ജിയെ കേൾേക്കണ്ടതില്ല എന്നാണോ പറയുന്നതെന്നും ചോദിച്ചു. താങ്കൾ വാദിക്കുന്നതുകേട്ടാൽ പബ്ലിക് അല്ല പബ്ലിസിറ്റി ലിറ്റിഗേഷൻ ആണെന്ന് തോന്നുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഇതോടെ ക്ഷുഭിതനായ പരാതിക്കാരൻ വിനീത് ഢാണ്ഡെ 16വർഷമായി ഇൗ കോടതിയിൽ സേവനമനുഷ്ഠിക്കുന്ന തന്നെ അപമാനിക്കുകയാണെന്ന് തിരിച്ചടിച്ചു. സർക്കാർ ഇടപെടുന്നില്ലെങ്കിലാണ് കോടതി ഇടപെടേണ്ടതെന്നും പൊതുതാൽപര്യ ഹരജികളെല്ലാം ഗാലറിയിലിരിക്കുന്നവർക്കുള്ള കളിയാണെന്നും ജസ്റ്റിസ് ചന്ദ്രചുഡ് വീണ്ടും പറഞ്ഞു.
വ്യക്തിപരമായി കേസ് വാദിക്കാൻ അഭിഭാഷക കോട്ടിട്ട് വരാൻ പാടില്ല എന്ന ചട്ടംപോലും അറിയില്ലേ എന്ന് ചോദിച്ച് ജസ്റ്റിസ് ഖൻവിൽകർ വിനീതിനെ വീണ്ടും നേരിട്ടു. താനല്ല പിതാവാണ് അഭിഭാഷകനെന്നും താൻ ഹരജിക്കാരനാണെന്നും പറഞ്ഞതോടെ ബെഞ്ച് നിശ്ശബ്ദമായി. തുടർന്ന് വിനീതിെൻറ പിതാവ് പി.ജെ. ഢാണ്ഡെ മുന്നോട്ടുവെന്നങ്കിലും കേന്ദ്ര സർക്കാറിനെ വിശദമായി കേൾക്കണമെന്ന നിലപാടിൽ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.