ഡോ. കഫീല്‍ ഖാെൻറ കേസ് വീണ്ടും നീട്ടി

ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷനിയമം അനുസരിച്ച് നടപടിയെടുത്തതിെൻറ രേഖകള്‍ സമര്‍പ്പിക്കാൻ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന് അലഹബാദ് ഹൈകോടതി വീണ്ടും സമയം നീട്ടി നല്‍കി. കഫീലിെൻറ മാതാവ് നുസ്ഹത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കേ കേസ് പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് ഹൈകോടതി വീണ്ടും നീട്ടുകയും ചെയ്തു.

അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കഫീല്‍ഖാനുമായി ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് സുമിത്ര ദയാല്‍ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് വീണ്ടുമൊരിക്കല്‍കൂടി ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെതിരെ സമര്‍പ്പിച്ച അനുബന്ധ സത്യവാങ്മൂലം ലഭിച്ചതെന്ന് കഫീലിെൻറ മാതാവ് നുസ്ഹത്ത് പര്‍വീനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദിലീപ് കുമാര്‍ ബോധിപ്പിച്ചു. ഇതിന് മറുപടി തയാറാക്കാന്‍ സമയം വേണമെന്നും ദിലീപ് കുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നേരത്തേ നുസ്ഹത്ത് പര്‍വീന്‍ നല്‍കിയ മറുപടിക്ക് തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണമെന്ന നിലയില്‍ ഒരു സത്യവാങ്മൂലംകൂടി സമര്‍പ്പിക്കാനുണ്ടെന്നും തങ്ങള്‍ക്കും സമയം വേണമെന്നും യോഗി സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ മനീഷ് ഗോയലും ആവശ്യപ്പെടുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.