ന്യൂഡൽഹി: പ്രസാർഭാരതിയിൽ പിടിമുറുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് ബോർഡ് തടയിട്ടു. മുഴുവൻസമയ അംഗമായി െഎ.എ.എസ് ഒാഫിസറെയും ന്യൂസ് ഒാപറേഷൻസ് തലപ്പത്ത് രണ്ട് മാധ്യമപ്രവർത്തകരെയും നിയമിക്കുന്നതിനുള്ള സർക്കാർ നിർദേശമാണ് പ്രസാർഭാരതി ബോർഡ് തള്ളിയത്.
മന്ത്രിസഭ നിയമനസമിതി വഴി മുഴുവൻ സമയ അംഗത്തിെൻറ ഒഴിവിലേക്ക് െഎ.എ.എസ് ഒാഫിസറെ നിയമിച്ചാൽ പ്രസാർഭാരതിയുടെ സ്വയംഭരണാധികാരത്തിൽ കൈകടത്തലാവുമെന്ന് വ്യക്തമാക്കിയാണ് ബോർഡ് കേന്ദ്രസർക്കാർ ശിപാർശ തള്ളിയത്.
പ്രസാർഭാരതി നിയമത്തിെൻറ ലംഘനമാവുന്നതോടൊപ്പം പ്രസാർഭാരതിയുടെ കാര്യങ്ങളിൽ ഇടപെടുന്നതിന് മന്ത്രാലയത്തിന് ഇത് അവസരമൊരുക്കും. 1990ലെ പ്രസാർഭാരതി നിയമപ്രകാരം ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിയമനം നടത്തുന്നത്.
സർക്കാർ നിർദേശം അംഗീകരിക്കുന്നത് ഇതിെൻറ ലംഘനമാവുമെന്ന് ബോർഡ് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ന്യൂസ് ഒാപറേഷൻസ് തലപ്പത്ത് രണ്ട് മാധ്യമപ്രവർത്തകരെ നിയമിക്കുന്നതിനുള്ള സർക്കാർ ശിപാർശ, അവർക്ക് നൽകണമെന്ന് നിർദേശിച്ച വൻ ശമ്പളം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ബോർഡ് തള്ളിയത്.
സിദ്ധാർഥ് സറാബിയെ ഡി.ഡി ന്യൂസിലെ ടി.വി ന്യൂസ് മേധാവിയായും അഭിജിത് മജുംദാറിനെ പ്രസാർഭാരതി ന്യൂസ് സർവിസ് ചീഫ് എഡിറ്ററായും നിയമിക്കാനായിരുന്നു സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.