ഹിന്ദുക്കളെയും മുസ്ലിംകളെയും വിഭജിക്കരുതെന്ന് ൈഹേകാടതി

െകാൽക്കത്ത: നവരാത്രി പുജയാടനുബന്ധിച്ച് നടക്കുന്ന ദുർഗാ വിഗ്രഹ നിമഞ്ജനത്തിന് മുഹറം ദിനത്തിൽ നിരോധനമേർപ്പെടുത്തിയ മമതാ ബാനർജിയുടെ നടപടിക്ക് ഹൈകോടതിയുെട രൂക്ഷ വിമർശനം. മതപരമായ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനുള്ള പൗരെൻറ അവകാശത്തെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ഉൗഹിച്ച് തടയുവാൻ സംസ്ഥാനത്തിന് സാധിക്കിെല്ലന്നും ശക്തമായ കാരണങ്ങൾ വേണമെന്നും െഹെകോടതി പറഞ്ഞു.

ഹിന്ദുക്കളും മുസ്ലീംകളും െഎക്യത്തോടുകൂടി കഴിയെട്ട. അവർക്കിടയിൽ വിഭജനം സൃഷ്ടിക്കരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരി പറഞ്ഞു.  മുഹറത്തോടനുബന്ധിച്ച് സെപ്തംബർ 30ന് രാത്രി 10 മുതൽ ഒക്ടോബർ ഒന്ന് രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞ സർക്കാർ നടപടിക്ക് ശക്തമായ കാരണമുെണ്ടങ്കിൽ അത് വ്യക്തമാക്കണമെന്നും കോടതി മമതാ ബാനർജിയോട് ആവശ്യപ്പെട്ടു. 

രണ്ടു മതവിഭാഗങ്ങൾ യോജിച്ചു ജീവിക്കാൻ കഴിയിെല്ലന്നതിന് കൃത്യമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ മതപരമായ കാര്യങ്ങളിൽ സർക്കാറിന് നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കൂ. നേരത്ത, പൊതു പരിപാടിയിൽ മുഖ്യമന്ത്രി തന്നെ ഹിന്ദുക്കളും മുസ്ലീംകളും െഎക്യത്തോടെയാണ് സംസ്ഥാനത്ത് ജീവിക്കുന്നതെന്ന് പറഞ്ഞിരുന്നു. പിന്നെ, എന്ത് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യെപ്പട്ടു.

ദുർഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞ നടപടിക്കെതിെര സമർപ്പിച്ച െപാതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 

Tags:    
News Summary - Dont Creat Line Between Hindu and Muslim Saya HC to Mamatha - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.