ചെന്നൈ: ഇസ്ലാം മതം സ്വീകരിക്കാനുള്ള 27കാരിയായ ഹിന്ദു ദന്ത ഡോക്ടറുടെ ആഗ്രഹത്തിന് തടസ്സം നിൽക്കരുതെന്ന് മദ്രാസ് ഹൈകോടതി. പ്രായപൂർത്തിയായ ഒരാൾക്ക് ഏതൊരു മതവി ശ്വാസവും തിരഞ്ഞെടുക്കാനുള്ള മൗലികാവകാശമുണ്ടെന്നും ജസ്റ്റിസുമാരായ എം. സത്യനാര ായണൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒാർമിപ്പിച്ചു.
ബി.ഡി.എസ് കോഴ്സ് പൂർത്തിയാക്കിയശേഷം ഇസ്ലാം മതം സ്വീകരിക്കുന്നതിെൻറ ഭാഗമായി മധുര സ്വദേശിനിയായ യുവതി തമിഴ്നാട് തൗഹിദ് ജമാഅത്ത് ഭാരവാഹികളെ സമീപിച്ചു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും ബന്ധുക്കളും പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി. പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി ജംഇയ്യതുൽ അഹ്ലിൽ ഖുർആൻവാൽ ഹദീസ് സൊസൈറ്റിയിൽ അഭയം തേടി. മതം മാറാനുള്ള തീരുമാനം കാരണം തെൻറ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും യുവതി സൊൈസറ്റി ഭാരവാഹികളെ അറിയിച്ചു.
അതിനിടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് യുവതിയുടെ സമ്മതമില്ലാതെ അഭയകേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് മദ്രാസ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി സമർപ്പിക്കുകയായിരുന്നു. ഇതിന്മേലാണ് കോടതി യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.