ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ജാമ്യംനേടി ജയിൽ മോചിതനായതിന് പിന്നാലെ നീതിക്കായു ള്ള പോരാട്ടം തുടരുമെന്ന് അറിയിച്ച് കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. ബി.ജെ.പി തന്നെ ശക്തനാക്കി. കീഴ ടങ്ങുകയോ പോരാട്ടം ദുർബലമാക്കുകയോ ചെയ്യില്ലെന്നും ശിവകുമാർ പറഞ്ഞു.
എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് രാത്രി വിളിച്ച് പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. അത് തീർത്തും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ, നിയമത്തെ ബഹുമാനിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ താൻ ഓഫീസിൽ ഹാജരായെന്നും ഡി.കെ പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസ് നേതാക്കളെ ബി.ജെ.പി കള്ളകേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി കർണാടക പി.സി.സി പ്രസിഡൻറ് ദിനേഷ് ഗുണ്ടുറാവു രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.