ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടിലെ ആരോപണങ്ങളുടെ പേരിൽ മാപ്പു പറയില്ലെന്നും വേണമെങ്കിൽ ആരോപിതർ കോടതിയെ സമീപിക്കെട്ടയെന്നും മുൻ ജയിൽ ഡി.െഎ.ജി രൂപ മോഡ്ഗിൽ.
തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് മൂന്നു ദിവസത്തിനകം രൂപ പരസ്യമായി നിരുപാധികം മാപ്പു പറയണമെന്നും അല്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും ചൂണ്ടിക്കാട്ടി മുൻ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവു അയച്ച നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു അവർ. ‘‘സത്യം പറയുന്നതിന് ഞാനെന്തിന് മാപ്പ് പറയണം? റിപ്പോർട്ടിലെ എെൻറ നിരീക്ഷണങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കോടതിയിൽ പോവേണ്ടിവന്നാൽ അവിടെ സത്യം തെളിയിക്കാനാവും’’ -രൂപ പറഞ്ഞു.
എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്കും മുദ്രപത്ര കുംഭകോണ കേസിലെ മുഖ്യപ്രതി അബ്ദുൽ കരീം തെൽഗിക്കും പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിനൽകിയെന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ചായിരുന്നു ജയിൽ ഡി.െഎ.ജിയായിരിക്കെ രൂപ റിപ്പോർട്ട് നൽകിയത്. തുടർന്ന് റിപ്പോർട്ടിൽ ആരോപണവിധേയനായ എച്ച്.എൻ. സത്യനാരായണ റാവുവിനെ തൽസ്ഥാനത്തുനിന്നു നീക്കിയിരുന്നു. ജയിൽ ഡി.െഎ.ജി സ്ഥാനത്തുനിന്ന് രൂപയെയും മാറ്റിയിരുന്നു. രൂപയുടെ റിപ്പോർട്ടിൽ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥനായ വിനയ്കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.