ന്യൂഡൽഹി: പൊലീസ് മേധാവിയെ സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനാവ ില്ലെന്ന് സുപ്രീംകോടതി. നിയമന ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയു ള്ള സംസ്ഥാനങ്ങൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പൊലീസ് മേധാവി നിയമനം യൂനിയൻ പ ബ്ലിക് സർവിസ് കമീഷന് (യു.പി.എസ്.സി)വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിൽ ഭേദഗതിയുടെ ആവശ്യമില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സ്വാധീനത്തിന് അതീതരായിരിക്കാന്‍ അതുപകരിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിന് പുറമെ ഹരിയാന, പഞ്ചാബ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. പ്രത്യേക നിയമനിര്‍മാണം നടത്തിയ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ നിയമനത്തിന് അനുമതി നല്‍കണം എന്നായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
2018 ജൂലൈ മൂന്നിനാണ് ഡി.ജി.പി നിയമനങ്ങൾ യു.പി.എസ്.സിക്ക് വിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. വിവിധ മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. സീനിയോറിറ്റി, പ്രവർത്തന മികവ് തുടങ്ങിയവ പരിഗണിച്ച് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് യു.പി.എസ്.സി നിർദേശിക്കേണ്ടത്. ഇതിൽ ഒരാളെ സംസ്ഥാനത്തിന് നിയമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.