ന്യൂഡല്‍ഹി: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവാവിൻെറ മുഖത്ത് ആസിഡ് ഒഴിച്ച കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവേ ശരിയായി സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന ് കാണിച്ച് കാമുകൻെറ ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമാണ് യുവതി ആസിഡ് ഒഴിച്ചത്.
ജൂണ്‍ 11നായിരുന്നു സംഭവം. യുവതിയുടെ കൈയ്യില്‍ നേരിയ മുറിവും യുവാവിൻെറ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു. കമിതാക്കള്‍ ആക്രമിക്കപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഒരാള്‍ തങ്ങളുടെ നേര്‍ക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകിയത്. ദിവസങ്ങളായിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിനായില്ല. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് യുവതി തന്നോട് ഹെല്‍മെറ്റ് ഊരാൻ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിർണായകമായി. തുടര്‍ന്ന് യുവതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ യുവതി കുറ്റം സമ്മതിച്ചു.
സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് നിര്‍ബന്ധിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വീട്ടിൽ ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ആസിഡ് പേഴ്സിലാണ് യുവതി ഒളിപ്പിച്ചു വച്ചിരുന്നത്. തുടർന്ന് കാമുകൻ അറിയാതെ മുഖത്തൊഴിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.