ന്യൂഡൽഹി: ലോക്ഡൗണിനിടെ പടിഞ്ഞാറൻ ഡൽഹിയിൽ 35കാരി ഭർതൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിത യാണ് ഭർതൃപിതാവ് രാജ് സിങിനെയും(61) ഭാര്യ ഒാംവതിയെയും(58) കൊലപ്പെടുത്തിയത്.
പടിഞ്ഞാറൻ ഡൽഹിയിലെ ചവ്വാല മേഖലയിലെ ദുർഗ വിഹാറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവം നടക്കുേമ്പാൾ യുവതിയുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11നാണ് ഇരട്ടക്കൊലപാതകങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇരുവരുടെയും മുഖത്ത് ആഴത്തിൽ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ കവിതയുടെ ഭർത്താവ് സതിഷ് സിങ്ങിെൻറ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സ്വത്തുതർക്കമാണ് െകാലപാതകങ്ങൾക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കവിതയെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.