കലാപത്തിൻെറ ബാക്കി കണ്ണീരും നിലവിളികളും

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി ശാന്തമാകുന്നു. അക്രമ സംഭവങ്ങൾ റിപ്പോർട ്ട് ചെയ്യുന്നില്ലെങ്കിലും എങ്ങും കണ്ണീരും നിലവിളികളും മാത്രമാണ് ബാക്കിയാകുന്നത്.

കലാപം അരങ്ങേറിയ പ്ര ധാന പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതിനും സംഘടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വഴികളെല്ലാം വിജനമാണ്. വീടുകളും വാഹനങ്ങളും കത്തി നശിച്ചതിൻെറ അവശിഷ്ടങ്ങൾ മാത്രമാണ് നഗരത്തിൽ അവശേഷിക്കുന്നത്.

നിരവധിപേർ ഇതിനോടകം ഡൽഹി വിട്ടുപോയി. അവിടെയിവിടെയായി കുറച്ച് കടകൾ മാത്രം തുറന്നിട്ടുള്ളതായി എൻ.ഡി.ടി.വി റിപ്പോർട്ട് െചയ്തു. 42 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 500 ഓളംപേർ കസ്റ്റഡിയിലുള്ളതായും ഡൽഹി പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi violence few shops open -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.