ന്യൂഡൽഹി: ഡൽഹി സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ ഡൽഹി കോടതി യിൽ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ ഗുൽഫാമും തൻവീറും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എന്‍റെ വീട്ടിൽ നിന്ന് തോക്കോ വെടിയുണ്ടകളോ ഉപയോഗിച്ച വെടിയുണ്ടകളോ കണ്ടെടുത്തിട്ടില്ലെന്നും അപേക്ഷയിൽ വിവരിക്കുന്നു.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് താഹിർ ഹുസൈൻ അടക്കമുള്ളവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.