കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാറുകളും കേന്ദ്രസർക്കാറുമായും തർക്കം മുറുകു ന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളെ വരിഞ്ഞു കെട്ടാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മോദിസർക്കാർ ശ്രമിക്കുന്നു എ ന്ന ആക്ഷേപം ശക്തം. ദേശീയ ദുരന്തകാര്യ നിർവഹണ നിയമം അമിതാധികാര പ്രയോഗത്തിനുള്ള ആയുധമാക്കുന്നു. ഫണ്ട് സമാഹര ിക്കുന്നതിലുമുണ്ട് തർക്കം.
സംസ്ഥാന സർക്കാറിനെ അറിയിക്കും മുേമ്പയാണ് പശ്ചിമ ബംഗാളിൽ കേന്ദ്രത്തിെ ൻറ കോവിഡ് പരിശോധന സംഘം എത്തിയത്. തർക്കം മുറുകിയപ്പോൾ വിമാനത്താവളത്തിലെത്തിയ സംഘത്തിന് പുറത്തേക്ക് ഇ റങ്ങാൻ പോലും കഴിയാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. സംഘത്തെ കോവിഡ് ബാധിത മേഖലകൾ കാണിച്ചു കൊടുത്തില് ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പു നൽകിയതിനൊടുവിൽ മുഖ്യമന്ത്രി മമത ബാനർജി വഴങ്ങി.
എന്നു കരുതി അവർ ഉയർത്തുന്ന വിഷയത്തിൽ കഴമ്പില്ലാതെ പോകുന്നില്ല. അതേക്കുറിച്ച് തൃണമൂൽ കോൺഗ്രസിന് പറയാനുണ്ട്. ഏപ്രിൽ 20ന് രാവിലെ 10.10ന് ഡൽഹിയിൽ നിന്നുള്ള മന്ത്രാലയതല സമിതിയിലെ അംഗങ്ങളായ സർക്കാർ ഉദ്യോഗസ്ഥർ കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങുന്നു. ഏഴു ജില്ലകളിൽ നിരീക്ഷണത്തിന് പോകാനാണ്. മൂന്നു മണിക്കൂർ കഴിഞ്ഞ ഒരു മണിക്കാണ് ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ച്, ഇങ്ങനെയൊരു സംഘം വരുന്നുണ്ടെന്ന് അറിയിച്ചത്.
കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ച് നീങ്ങേണ്ട സന്ദർഭമാണ്. സംസ്ഥാനങ്ങൾ വൈറസിനോട് യുദ്ധം ചെയ്യുേമ്പാൾ കേന്ദ്രം സംസ്ഥാനങ്ങളോട് യുദ്ധം ചെയ്യുകയാണ് എന്നാണ് തൃണമൂൽ എം.പി ഡറിക് ഒബ്രിയെൻറ കുറ്റപ്പെടുത്തൽ. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിങ്ങനെ നാലു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം പോയത്. ബംഗാളിനെ ഒറ്റപ്പെടുത്തുന്ന മട്ടിലാണ് പോക്ക് എന്ന് അവർ തിരിച്ചടിക്കുന്നു.
ബംഗാളിൽ കോവിഡ് ബാധിതർ 300, കേന്ദ്രസംഘം പോകുന്ന ജില്ലകൾ ഏഴ്. 1500 വൈറസ് ബാധിതരുള്ള മധ്യപ്രദേശിൽ പോകുന്നത് ഒരേയൊരു ജില്ല. മഹാരാഷ്്്ട്രയിൽ 4700 കേസുകൾ; പോകുന്നത് രണ്ടു ജില്ലയിൽ. രാജസ്ഥാനിൽ 1600 കേസുകൾ; ജില്ല ഒന്ന്. ബംഗാളിലൊഴികെ മറ്റെവിടെയും തെരഞ്ഞെടുപ്പ് ഉടനെയൊന്നുമില്ല എന്നു കൂടി തൃണമൂൽ കൂട്ടിച്ചേർക്കുന്നു.
ഗുജറാത്തിൽ 1900 കോവിഡ് ബാധിതരുണ്ട്. തമിഴ്നാട്ടിൽ 1500.യു.പിയിൽ 1200, തെലങ്കാനയിൽ 900, ആന്ധ്രയിൽ 700, ഡൽഹിയിൽ 2100. മരണത്തിെൻറ ശതമാനക്കണക്കിലും ബംഗാൾ വളരെ പിന്നിലാണ്. അവിടെയാണ് കോവിഡ് വെച്ചുള്ള രാഷ്്ട്രീയക്കളി എന്ന് തൃണമൂൽ.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നോക്കുകുത്തിയാക്കി പി.എം കെയേഴ്സ് എന്ന നിധിയുണ്ടാക്കി, അതിലേക്കാണിപ്പോൾ കേന്ദ്രം സംഭാവന വാങ്ങുന്നത്. അതിലേക്കു കോർപറേറ്റുകൾ സംഭാവന കൊടുക്കുന്ന തുക, അവരുടെ സാമൂഹിക ഉത്തരവാദിത്ത നിധിയിൽ നിന്നുള്ള സംഭാവനയായി കണക്കാക്കി ആനുകൂല്യം നൽകും. എന്നാൽ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അവർ സംഭാവന നൽകുന്നതെങ്കിൽ ഈ ആനുകൂല്യം കിട്ടില്ല. ഇത് സംസ്ഥാനങ്ങളെ ഞെരുക്കുന്നതിന് തുല്യമാണ്. സംസ്ഥാനങ്ങളാണ് കോവിഡിനെ നേരിടാൻ മുന്നിൽ നിൽക്കുന്നത്.
ചെലവു ചുരുക്കലിെൻറ പേരു പറഞ്ഞ് എം.പി ഫണ്ട് രണ്ടു വർഷത്തേക്ക് മരവിപ്പിച്ചതിെൻറ അടിയും സംസ്ഥാനങ്ങൾക്കാണ്. ഇനി എം.പി ഫണ്ട് പുനരുജ്ജീവിപ്പിച്ചില്ല എന്നു വരും. കോവിഡ് കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരും. കേന്ദ്രസഹായ പദ്ധതികൾ പ്രതിപക്ഷവും എം.പിമാരും വഴിയല്ല, കേന്ദ്രസർക്കാറിെൻറ കനിവായിത്തന്നെ കണക്കിലും വോട്ടറുടെ മനസിലും കയറണമെന്ന ചിന്തയാണ് അതിൽ പ്രവർത്തിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ ബുദ്ധി ഉപദേശിച്ച ശ്രീനിവാസനെ അതിശയത്തോടെ നോക്കി നെടുമുടി വേണു പറയുന്ന ഡയലോഗ് പോലെയാണ് കാര്യം: ‘‘ഇത് ചെറിയ ബുദ്ധിയല്ലല്ലോടാ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.