ന്യൂഡൽഹി: ചരിത്രസ്മാരകങ്ങളെ കൂട്ടിയിണക്കി ഡൽഹി മെേട്രാ റെയിൽ നിർമിച്ച പൈതൃക പാത ഗതാഗതത്തിനായി തുറന്നു. ഞായറാഴ്ച മെട്രോ റെയിൽ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഒാഫ് ചെയ്തു.
മുഗൾ കാലഘട്ടത്തെ ഒാർമപ്പെടുത്തുന്ന ചെേങ്കാട്ട, ജുമാമസ്ജിദ്, ദില്ലി ഗേറ്റ്, കശ്മീരി ഗേറ്റ് തുടങ്ങിയവ ബന്ധിപ്പിച്ചാണ് പൈതൃക പാത നിർമിച്ചത്. പൂർണമായും ഭൂഗർഭ പാതയാണിത്. ചരിത്ര സ്മാരകങ്ങൾക്ക് ഒരുവിധ പോറലും ഏൽപ്പിക്കാതെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.
പുതിയ പാത തുറന്നതോടെ ജനത്തിരക്കും ഗതാഗതക്കുരുക്കുമുള്ള ഇൗ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും സുഗമമായി എത്തിച്ചേരാനാകും. െഎ.ടി.ഒയിൽനിന്ന് നീളുന്ന അഞ്ചു കിലോമീറ്റർ പാത എത്തിച്ചേരുന്ന കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷൻ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റേഷനായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.