21 തവണ കുത്തി ഭാര്യയെ കൊന്നു; ഭർത്താവിന് ജീവപര്യന്തം

ന്യൂഡല്‍ഹി: പച്ചക്കറിയുടെ തൊലികളയാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് 21 തവണ കുത്തി ഭാര്യെയ കൊന്ന കേസില്‍ ഭർത്താവിന് ജവപര്യന്തം. ഡൽഹി സ്വദേശിയായ ദേവേന്ദ്ര ദാസിനാണ് ഡൽഹി ൈഹകോടതി ശിക്ഷ വിധിച്ചത്. ആറു വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ. 

 കേസില്‍ വിചാരണക്കോടതിയും ഇയാള്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരെ ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡല്‍ഹി ഹൈകോടതി പ്രതി നടത്തിയ കൃത്യം ഹീനമാണെന്ന് വിലയിരുത്തിയാണ് ശിക്ഷ ശരിെവച്ചത്.  

2012 ഒക്ടോബര്‍ 31 ന് രാത്രിയാണ് ദേവേന്ദ്ര ദാസ് ഭാര്യയെ കൊലപ്പെടുത്തുന്നത്. കത്തികൊണ്ട് 21 തവണ കുത്തിയ ശേഷം ഇഷ്ടികകൊണ്ട് തലക്കടിക്കുകയും ചെയ്തു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിെൻറ ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പ്രഹരത്തിൽ സ്ത്രീയുടെ തലയോട്ടി തകർന്നിരുന്നു.

കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഭാര്യയെ ആക്രമിച്ചതെന്ന വാദം കോടതി തള്ളിക്കളഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ഇല്ലാതെയാണ് തനിക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്ന വാദവും കോടതി തള്ളി. പ്രകോപനമില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് കോടതിയുടെ വിലയിരുത്തൽ.

Tags:    
News Summary - Delhi Man Stabbed Wife 21 Times With Peeler, Sentenced To Life In Jail -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.