ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഭീതിയിലാക്കിയ കലാപം കെട്ടടങ്ങിയെങ്കിലും 50ഓളം പേരുടെ മരണവും അതിലേറെ പേർക്കേറ്റ പ രിക്കും വീടും സമ്പത്തും നശിച്ചതുെമല്ലാം പ്രദേശവാസികൾ ഒരിക്കലും മറക്കാനിടയില്ല. ജീവിതം ഒന്നിൽ നിന്ന് വീണ്ട ും തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ് പലരും. എങ്കിലും ജീവനുംകൊണ്ടോടുന്ന സമയത്ത് കാവലായി തണലായി നിന്നവരോ ട് മനസ്സറിഞ്ഞ് നന്ദി പറയുകയാണ് ഡൽഹിയിലെ കലാപ ഇരകൾ.
കലാപ സമയത്ത് 60 ഓളം പേരുടെ ജീവൻ രക്ഷിച്ച സിഖ്കാരനും മകനുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഗോകുൽപുരിയിലെ 53 വയസുകാരൻ മെഹീന്ദർ സിങും മകൻ ഇന്ദർജീത്തുമാണ് കലാപ കാരികളിൽ നിന്ന് നിരവധി മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത്. ആക്രമിക്കാനെത്തിയവരെ സുരക്ഷിതമായ ഇടങ്ങളിലെത്തിച്ചത് ഇരുവരുമായിരുന്നു.
‘1984ൽ സിഖ് കലാപം നടക്കുേമ്പാൾ ഞാൻ 16 വയസുകാരനായിരുന്നു. അന്ന് അങ്ങേയറ്റം ഭീതിതമായ അനുഭവങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ആ ഓർമകൾ ഇപ്പോഴും മാഞ്ഞുപോകാതെ മനസിലുണ്ട്. ഡൽഹിയിൽ കലാപം ആരംഭിച്ചപ്പോൾ മുപ്പത് വർഷം മുമ്പ് നടന്ന സംഭവങ്ങളാണ് എൻെറ മനസിൽ തികട്ടിവന്നത്. ആ ദുരന്തത്തിന് സാക്ഷിയായതിൻെറ ഞെട്ടലിൽ മനുഷ്യ ജീവൻെറ പ്രധാന്യത്തെ കുറിച്ച് മാത്രമാണ് ഞാൻ ഓർത്തത്’ -െമാഹീന്ദർ സിങ് എൻ.ഡി.ടി.വിയോട് പററഞ്ഞു.
ഫെബ്രുവരി 24ന് കലാപം മൂർച്ഛിച്ച ആ ദിവസം മൊഹീന്ദർ സിങ്ങിൻെറ കടയുടെ സമീപത്തേക്ക് അക്രമകാരികൾ ഇരച്ചെത്തിയിരുന്നു. അദ്ദേഹവും മകനും ചേർന്ന് ബൈക്കുകളിൽ അവിടെയുണ്ടായിരുന്ന 60ഓളം ആളുകളെ 1.5 കിലോമീറ്ററുകൾക്കപ്പുറം കർദാംപുരിയിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇവരുടെ അയൽവാസിയായ മുപ്പത് വയസുകാരൻ മുഹമ്മദ് നയീമിൻെറ വീടും കലാപകാരികൾ കത്തിച്ചിരുന്നു. അദ്ദേഹത്തിൻെറ കട കൊള്ളയടിച്ച് നശിപ്പിക്കുകയും ചെയ്തു. വീട് കത്തിക്കാൻ ചിലരെത്തിയ സമയത്ത് പത്തോളം ഗ്യാസ് സിലിണ്ടറുകൾ നയീമിൻെറ വീട്ടിലുണ്ടായിരുന്നു. ഇത് വലിയ സ്ഫോടനത്തിന് കാരണമായേക്കുമെന്ന ഭയത്താൽ മൊഹീന്ദർ അത് വീട്ടിൽ നിന്നും മാറ്റുകയായിരുന്നു. കത്തി നശിച്ചുകൊണ്ടിരുന്ന വീടിന് വെള്ളമൊഴിക്കാൻ സഹായിച്ചതും മൊഹീന്ദറും മകനുമായിരുന്നു.
‘അവർ ആയിരത്തോളം പേരുണ്ടായിരുന്നു. എൻെറ വീടും കടയും നശിപ്പിച്ച് എല്ലാം കൊള്ളയടിച്ച് കൊണ്ടുപോയി. വീട്ടിലുണ്ടായിരുന്ന സ്വർണവും അവർ അപഹരിച്ചു. സ്ത്രീകൾ ജീവനുംകൊണ്ടോടുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഭയന്നിരുന്ന എന്നെയും കുടുംബത്തെയും മൊഹീന്ദറും മകനും ചേർന്നാണ് രക്ഷിച്ചത്’ -നയീം അനുഭവം പങ്കുവെച്ചു. വീട്ടിലുണ്ടായിരുന്ന സിലിണ്ടറുകൾ അദ്ദേഹം മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രദേശത്തുണ്ടായിരുന്ന മുസ്ലിം മതവിഭാഗക്കാർ ഒരുമിച്ചുകൂടി ഉടൻതന്നെ ദൂരേക്ക് എവിടെയെങ്കിലും രക്ഷപ്പെട്ട് പോകാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴേക്കും ആക്രമികൾ അവരെ വളഞ്ഞിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന പിഞ്ചുകുട്ടികളുടെ മുഖത്ത് കണ്ട ഭയം എന്നെ ഉലച്ചുകളഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ എൻെറയും മകൻെറയും കയ്യിൽ വലിയ വാഹനങ്ങളൊന്നമുണ്ടായിരുന്നില്ല’. -മൊഹീന്ദർ പറഞ്ഞു.
ഒടുവിൽ ലഭ്യമായ സൗകര്യമുപയോഗിച്ച് ഓരോരുത്തരെയായി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. സിഖ് കലാപം നടന്ന സമയത്ത് ഹിന്ദു കുടുംബങ്ങളായിരുന്നു ഞങ്ങളെ രക്ഷിച്ചത്. എന്നാൽ ഡൽഹിയിൽ നടന്ന കലാപത്തിൽ മതമോ ജാതിയോ നോക്കാതെയാണ് ഞങ്ങൾ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. കലാപത്തിൽ പെട്ട മനുഷ്യരെ രക്ഷിക്കാനായിരുന്നു ഞങ്ങൾ മുന്നിട്ടിറങ്ങിയതെന്നും മൊഹീന്ദർ പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തികൊണ്ടുപോവുേമ്പാൾ ഭയമുണ്ടായിരുന്നില്ല. ആക്രമം നേരിടുന്ന എല്ലാ മനുഷ്യരെയും രക്ഷിക്കണം എന്ന് മാത്രമാണ് ചിന്തിച്ചതെന്ന് മകൻ ഇന്ദർജീത് എൻ.ഡി.ടി.വിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.