ന്യൂഡല്‍ഹി: കോവിഡ് വൈറസിെനതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായ ഡല്‍ഹി യില്‍ ഡോക്ടര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 900 പേര് സമ്പര്‍ക്ക വി ലക്കില്‍. കഴിഞ്ഞ മാസം വര്‍ഗീയ ആക്രമണം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൊഹല്ല ക്ല ിനിക്കിലെ ഡോക്ടര്‍ക്കാണ് രോഗബാധയുള്ളതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയി ന് അറിയിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗബാധയുള്ളവരുടെ എണ്ണം 36 ആയി. ഡോക്ടര്‍ക്ക് പുറമെ ഭാര്യക്കും മകള്‍ക്കും കോവിഡ് പോസിറ്റിവാണെന്ന് പരിശോധനയില്‍ വ്യക്തമായി.
അതിനിടെ, കോവിഡ് പ്രതിരോധത്തിന് മുന്കരുതലുകളൊന്നുമെടുക്കാത്തതിന് ഡോക്ടര്‍മാര്‍ സമരം നടത്തിയ ഡല്‍ഹി ലോക്നാരായണ് ജയപ്രകാശ് ആശുപത്രി ഡയറക്ടര്‍ കിഷോര്‍ സിങ്ങിനെ മാറ്റി.
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിക്കാതെ മെഡിസിന് എമര്‍ജന്‍സിയില്‍ കിടത്തി രോഗം സങ്കീര്‍ണമാകുകയും രോഗിക്ക് കൃത്രിമ ശ്വാസം നല്‍കേണ്ടി വരുകയും ചെയ്തു. ഇതിനിടയിലാണ് ബുധനാഴ്ച ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സമരരംഗത്തിറങ്ങിയത്.
എല്‍.എന്‍.ജെ.പി ആശുപത്രിയിലെ വൃത്തിഹീനമായ ഐസോലേഷന് വാര്‍ഡിലെ ദൃശ്യങ്ങള്‍ ഒരു രോഗി തന്നെ നേരത്തേ പുറത്തുവിട്ടിരുന്നു. അതിനുശേഷം പ്രാഥമിക സൗകര്യങ്ങള്‍പോലും ഇല്ലാതെ തങ്ങളുടെ ജീവന് അപായപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നഴ്സുമാരും പരാതി നല്‍കിയിരുന്നു.മതിയായ മാസ്കും പി.പി.ഇയും ഇല്ലാതെ ജീവന് അപകടത്തിലാക്കുന്നുവെന്ന് കാണിക്കുന്ന വിഡിയോ ഡോക്ടര്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അതോടെയാണ് കെജ്രിവാള് ആശുപത്രി ഡയറക്ടറെ മാറ്റിയത്.
ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊഹല്ല ക്ലിനിക്കില്‍ മാര്‍ച്ച് 12ന് കോവിഡ് രോഗലക്ഷണവുമായി ചികിത്സ തേടിയ സ്ത്രീയില്‍നിന്നാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധയുണ്ടായത്. ഡോക്ടറുടെ ഭാര്യയെയും മകളെയും ദില്‍ഷാദ് ഗാര്‍ഡനിലെ ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വര്‍ഗീയ ആക്രമണം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.