ന്യൂഡൽഹി: 24 മണിക്കൂറിനിടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ അക്രമവും കൊള്ളി വെപ്പും വിവിധ ഭാഗങ്ങളിലേക്ക് പടർന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത വിധം. ഇതിനെല്ലാം സ ഹായിക്കുന്ന ഇടപെടലാണ് ഡൽഹി പൊലീസ് നടത്തിയതെന്ന് വ്യക്തമാവുംവിധമാണ് സംഘർ ഷങ്ങൾ രൂപം കൊണ്ടത്. ജാഫറാബാദിനും ചാന്ദ് ബാഗിനും ഇടയിൽ രണ്ടിടത്ത് ഉപരോധം തുടരുന്ന സംഘ് പരിവാർ പ്രവർത്തകർ വീടുകൾക്ക് നേരെ പൊലീസ് കാവലിൽ രാത്രിയും കല്ലേറ് തുടരുകയാണ്. ജയ് ശ്രീറാം വിളികളുമായി ആക്രമികൾ വാഹനങ്ങളിൽ റോന്തു ചുറ്റുന്നുണ്ട്.
മുസ്ലിം വിഭാഗങ്ങൾ താമസിക്കുന്ന മേഖലയിൽ പ്രദേശവാസികളോട് വീടിനകത്ത് പോകാൻപറഞ്ഞ പൊലീസ്, ലൈറ്റുകളണച്ച് കല്ലേറ് നടത്താൻ സൗകര്യം െചയ്തുകൊടുത്തതായി ആരോപണമുണ്ട്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഡൽഹിയിൽ എത്തുന്നതിനുമുമ്പ് തുടങ്ങിയ ആക്രമണങ്ങൾ, അദ്ദേഹം എത്തിയ ശേഷവും തുടരുകയാണ്. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ ആഹ്വാനപ്രകാരം സംഘ്പരിവാർ പ്രവർത്തകർ ഞായറാഴ്ച രാത്രിവരെ ജാഫറാബാദിൽ നടത്തിയ അക്രമങ്ങൾ തിങ്കളാഴ്ച ചാന്ദ് ബാഗിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടെ, നെഹ്റു വിഹാർ കോർപറേറ്റർ മുഹമ്മദ് താഹിർ ഹുസൈെൻറ വീട്ടിലും ആക്രമികളെത്തി.
കപിൽ മിശ്ര ആക്രമണം ആളിക്കത്തിച്ച് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് തിങ്കളാഴ്ചയും തുടർന്നു. അക്രമം പടർന്നതിനെ തുടർന്ന് ജൊഹ്രി എൻക്ലേവ് , ശിവ വിഹാർ, ജാഫറാബാദ്. മൗജുപുർ, ഗോകുൽപുരി, ബാബർ പുർ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.