ന്യൂഡൽഹി: ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ വൈകിയതുകൊണ്ട് മൊഴി തള്ളിക്കളായാനാകില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസിൽ സാക്ഷിമൊഴി ഏറെ വൈകിയാണ് രേഖപ്പെടുത്തിയതെന്നും അതുകൊണ്ട്, കേസിലെ പ്രധാന തെളിവായ ഈ മൊഴികൾ തള്ളണമെന്നുമുള്ള കൊലക്കേസ് പ്രതികളുടെ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് യു.യു ലളിത് നേതൃത്വം നൽകിയ ബെഞ്ച് ഉത്തരവിറക്കിയത്.
പ്രതികളുടെ ഭീഷണി ഭയന്നാണ് മൊഴി നൽകാൻ വൈകിയതെന്നും പ്രതികൾ അറസ്റ്റിലായശേഷമാണ് സാക്ഷികൾ രംഗത്തുവന്നതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
പശ്ചിമ ബംഗാളിലെ മാൾഡ സെഷൻസ് കോടതി കൊലക്കുറ്റം ചുമത്തിയ കേസിന്റെ അപ്പീൽ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് നാലു പ്രതികൾ സുപ്രീം കോടതിയിൽ എത്തിയത്.
പ്രധാന തെളിവായി കോടതി കണ്ട, രണ്ടു സാക്ഷികളുടെ മൊഴികൾ ഏറെ വൈകിയാണ് രേഖപ്പെടുത്തിയത് എന്നത് കേസിനെ ദുർബലപ്പെടുത്തുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.