ന്യൂഡൽഹി: ബിരുദകോഴ്സുകൾക്ക് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നാലു മാസത്തെ ഇേൻറൺഷിപ് നിർബന്ധമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടുത്ത അഞ്ചു വർഷത്തേക്ക് വിദ്യാഭ്യാസ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള പരിപാടിയായ എജുക്കേഷന്‍ ക്വാളിറ്റി അപ്ഗ്രഡേഷന് ആന്‍ഡ് ഇന്‍ക്ലൂഷൻ പ്രോഗ്രാം (ഇ.ക്യു.യു.ഐ.പി) പ്രകാരം മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് രാജ്യത്തെ എല്ലാ ബിരുദകോഴ്സുകൾക്കും ഇേൻറൺഷിപ് നിർബന്ധമാക്കുന്നത്.
നിലവില്‍ ബിരുദതലത്തില്‍ വൊക്കേഷനല്‍ കോഴ്സുകള്‍ക്കും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും മാത്രമാണ് ഇേൻറണ്‍ഷിപ് നിര്‍ബന്ധം. അടുത്ത അധ്യയന വർഷം 100 ബിരുദകോഴ്സുകളുടെ പാഠ്യപദ്ധതിയിൽ ഇേൻറൺഷിപ് ഉൾപ്പെടുത്തും. പാഠ്യപദ്ധതി പരിഷ്കരിക്കാൻ സർവകലാശാലകൾക്ക് മന്ത്രാലയം നിർദേശം നൽകി.
വിദ്യാർഥികൾക്ക് സംസ്ഥാന സര്‍ക്കാർ, ജില്ല ഭരണകൂടം, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ഇേൻറൺഷിപ് ചെയ്യാം. വിദ്യാഭ്യാസ വിദഗ്ധരെ 10 വ്യത്യസ്ത ഗ്രൂപ്പുകളാക്കിയാണ് ഇ.ക്യു.യു.െഎ.പി തയാറാക്കാൻ കേന്ദ്രം നിയോഗിച്ചത്. ദേശീയ വിദ്യാഭ്യാസ നയം സജീവ ചർച്ചയായി നിൽക്കുേമ്പാഴാണ് മറ്റൊരു പദ്ധതി കേന്ദ്രം നടപ്പാക്കുന്നത്. എൻ.ഇ.പി കരട് റിപ്പോർട്ട് തയാറാക്കിയ സമിതിയുടെ അധ്യക്ഷൻ കെ. കസ്തൂരിരംഗൻ ഇ.ക്യു.യു.െഎ.പിയിൽ ഒരു ഗ്രൂപ്പിെൻറ ചെയർമാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.