മുംബൈ: ഡോ. നരേന്ദ്ര ദാഭോൽകർ, ഗൗരി ലങ്കേഷ് എന്നിവരെ കൊല്ലാൻ ഉപയോഗിച്ച തോക്കുകൾ പ്രതികൾ നശിപ്പിച്ചത് സനാതൻ സൻസ്തയുടെ അഭിഭാഷകൻ സഞ്ജീവ് പുനലേക്കറുടെ നിർ ദേശപ്രകാരമാണെന്ന് സി.ബി.െഎ. സഞ്ജീവിന് കൊലപാതക ഗൂഢാേലാചനകളിൽ പങ്കുള്ളതായു ം കോടതിയിൽ സി.ബി.െഎ പറഞ്ഞു.
ശനിയാഴ്ച അറസ്റ്റിലായ സഞ്ജീവ്, സഹായിയും 2008ലെ തിയറ്റർ സ്ഫോടനക്കേസ് പ്രതിയുമായ വിക്രം ഭാവെ എന്നിവരുടെ റിമാൻഡ് അപേക്ഷയിലാണ് സി.ബി.െഎയുടെ ആരോപണം. ദാഭോൽകറെ വധിക്കാൻ തിരഞ്ഞെടുത്ത പ്രദേശത്ത് കൃത്യത്തിനുമുമ്പ് പരിശോധന നടത്താനും കൃത്യത്തിനുശേഷം കൊലയാളികൾ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കാനും സഹായിച്ചത് വിക്രം ഭാവെയാണെന്നും സി.ബി.െഎ ആരോപിച്ചു. ഇരുവരെയും പുണെ േകാടതി ശനിയാഴ്ചവരെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു.
ദാഭോൽകർക്കുനേരെ നിറയൊഴിച്ച പ്രതികളായ ശരദ് കലസ്കർ, സചിൻ ആന്ദുരെ എന്നിവർ അഭിഭാഷകൻ സഞ്ജീവ് പരുലേക്കറുടെ പേര് വെളിപ്പെടുത്തിയിട്ട് ഒരു വർഷമായി. ഫെബ്രുവരിയിൽ ഇരുവർക്കുമെതിരെ സമർപ്പിച്ച കുറ്റപത്രത്തിലും സഞ്ജീവിെൻറ പങ്ക് വിവരിക്കുന്നുണ്ട്.
എന്നാൽ, ഇപ്പോഴാണ് സി.ബി.െഎ സഞ്ജീവിനെ അറസ്റ്റ് ചെയ്യുന്നത്. സഞ്ജീവിെൻറ നിർദേശപ്രകാരം കൊലപാതകങ്ങൾക്ക് ഉപയോഗിച്ച നാലു നാടൻ കൈത്തോക്കുകൾ നല്ലസൊപാരക്ക് അടുത്തുള്ള കടലിടുക്കിൽ എറിഞ്ഞതായാണ് ശരദ് കലസ്കർ സി.ബി.െഎക്ക് മൊഴി നൽകിയത്. 2018ൽ സഞ്ജീവ് പരുലേക്കറെ അദ്ദേഹത്തിെൻറ ഒാഫിസിൽ ചെന്ന് കണ്ടതായും തനിക്ക് ധൈര്യം പകരാൻ കൊലപാതക ഗൂഢാലോചനകളിലെ അദ്ദേഹത്തിെൻറ പങ്ക് വെളിപ്പെടുത്തിയതായും ശരദ് മൊഴി നൽകിയതായി സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു.
സനാതൻ സൻസ്തയുടെ നിയമസഹായസംഘമായ ഹിന്ദു വിധിന്യായ് പരിഷത്ത് ദേശീയ സെക്രട്ടറിയാണ് സഞ്ജീവ് പരുലേക്കർ. 2009ലെ ഗോവ സ്ഫോടനക്കേസിലും ഇദ്ദേഹത്തിെൻറ പേര് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.