അപകീർത്തി കേസ്: രാഹുലിന്‍റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ആ​ദ്യം സൂറത്ത് സെക്ഷൻസ് കോടതിയിലേക്ക് രാഹുൽ പോയത്. ഈ സ്റ്റേ നിഷേധിച്ച കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അഞ്ചു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രാഹുലിനെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്തു കൊണ്ട് സുപ്രിംകോടതിയുടെ വിധി വന്നത്. ഇതോടെ രാഹുലിന് എം.പി സ്ഥാനവും ഔദ്യോഗിക വസതിയും തിരികെ നൽകിയിരുന്നു. എന്നാൽ, ഈ സ്റ്റേ താത്കാലികമായിട്ടാണ് നിലനിൽക്കുന്നത്. ഈ അപ്പീൽ കോടതിയിൽ രാ​​ഹുൽ ജയിച്ചാൽ മാത്രമെ കേസ് പൂർണമായും റദ്ദാവുകയുളളൂ.

കര്‍ണാടകത്തിലെ കോലാറില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ നടത്തിയപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം.'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ട്' എന്നായിരുന്നു പരാമര്‍ശം.

ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഹരജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.

Tags:    
News Summary - Defamation case: Surat Sessions Court will hear Rahul's appeal today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.