സിൽക്കാര തുരങ്ക രക്ഷാപ്രവർത്തകന്റെ വീട് പൊളിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ ‘റാറ്റ്ഹോൾ മൈനിങ്’ രീതിയിലൂടെ രക്ഷിച്ച സംഘത്തിന്റെ തലവൻ വക്കീൽ ഹസന്റെ വീട് ഡൽഹി വികസന അതോറിറ്റി പൊളിച്ചുനീക്കി.

നഗരാസൂത്രിത വികസന പദ്ധതിയുടെ ഭാഗമായി ഖജൂരിഖാസിലെ വീടുകൾ പൊളിച്ചതിനൊപ്പമാണ് ഈ വീടും ഇടിച്ചുനിരത്തിയത്. തന്റെ വീട് തകർത്തതിന്റെ വിഡിയോ വക്കീൽ ഹസൻ പുറത്തുവിട്ടതിനെ തുടർന്ന് ഡി.ഡി.എ അധികൃതർ, താൽക്കാലിക താമസസൗകര്യം വാഗ്ദാനംചെയ്തെങ്കിലും അദ്ദേഹം നിരസിച്ചു.

ഗോവിന്ദ്പുരി പ്രദേശത്താണ് വീട് നൽകുമെന്ന് പറഞ്ഞതെന്നും എന്നാൽ ഇത് വാക്കാലുള്ള ഉറപ്പ് മാത്രമായതിനാലാണ് നിരസിച്ചതെന്നും വക്കീൽ ഹസൻ പറഞ്ഞു. നോട്ടീസൊന്നും നൽകാതെ മുന്നറിയിപ്പില്ലാതെയാണ് വീട് പൊളിക്കാൻ വന്നതെന്ന് ഹസൻ പറഞ്ഞു. 

Tags:    
News Summary - DDA razes house of man who led rat-hole miners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.