സുശാന്തിന് മയക്കുമരുന്ന് നൽകിയെന്ന് മൊഴി; രണ്ടാംദിനവും ചോദ്യംചെയ്യലിന് ഹാജരായി റിയ


മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ തുടർച്ചയായ രണ്ടാംദിനവും നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്ത് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. സുശാന്തിന് തെൻറ സഹോദരൻ ഷോവിക് ചക്രവർത്തി വഴി മയക്കുമരുന്ന് നൽകിയിരുന്നുവെന്ന് റിയ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. സുശാന്തുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടിെൻറ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനാണ് റിയയെ വീണ്ടും വിളിപ്പിച്ചത്. റിയ ചക്രവർത്തി പൊലീസ് സുരക്ഷയോടെയാണ് 9.30 ഓടെ ബല്ലാഡ് എസ്റ്റേറ്റ് ഏരിയയിലുള്ള എൻ.സി.ബിയുടെ ഓഫീസിലെത്തിയത്.

ഞായറാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഇടപാടിൽ സുശാന്തിെൻറ മാനേജർ സാമുവൽ മിറാൻഡയുടെയും പാചക്കാരൻ ദീപേഷ് സാവന്തിെൻറയും പങ്കിനെ കുറിച്ചും റിയ വെളിപ്പെടുത്തിയിരുന്നു. സുശാന്തിെൻറ മാനേജർ സാമുവൽ മിറാൻഡ സെയ്‌ദിൽനിന്ന് മയക്കുമരുന്ന് വാങ്ങാൻ പോയ കാര്യം തനിക്കറിയാമെന്നും റിയ എൻ.സി.ബി. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. സഹോദരൻ ഷോവിക്കുമായും സെയ്ദിന് ഇടപാടുകൾ ഉണ്ടായിരുന്നു. അറസ്റ്റിലായ ബാഷിത്തിൽ നിന്നും ഷോവിക് മയക്കുമരുന്ന് വാങ്ങുകയും ഇയാൾ വീട്ടിൽ എത്തിയിരുന്നതായും റിയ മൊഴി നൽകിയിരുന്നു.

മയക്കുമരുന്ന് കേസിൽ റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയെ എൻ.സി.ബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിയയെയും ഷോവിക്കിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്ന് ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടിൽ റിയയുടെ പങ്ക് വ്യക്തമായാൽ ഇന്ന് തെന്ന അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.