ജാലൗൻ (യു.പി): 17 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊന്ന് കണ്ണുകൾ ചൂഴ്ന്നെടുത്തു. പ്രതിയായ രഞ്ജിത് ആഹിർവാറിെന അറസ്റ്റ് ചെയ്തതായി എസ്.പി സതീഷ് കുമാർ പറഞ്ഞു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.
ജാലൗൻ ജില്ലയിലെ ആട്ട മേഖലയിലെ പെൺകുട്ടി ശനിയാഴ്ച രാത്രി പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിതന്നെ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്ന നിലയിലായിരുന്നു. ഉയർന്ന പൊലീസ് സംഘം സ്ഥലത്തെത്തി. പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.