ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരെ ദിനംപ്രതി 350 കുറ്റകൃത്യങ്ങൾ നടക്കുന്നതായി ദ േശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട്. 2016ൽ കുട്ടികൾക്കെതിരെ 1,06,958 കുറ്റങ്ങൾ രേഖ പ്പെടുത്തിയപ്പോൾ 2017ൽ 20 ശതമാനം വർധിച്ച് 1,29,032 ആയി. ഈ കാലയളവിൽ ആകെ കുറ്റകൃത്യങ്ങളു ടെ വർധന 3.6 ആണെന്നും കണക്കുകൾ പറയുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷമാണ് 2016-17 വർഷത്തെ കണക്കുകൾ പുറത്തുവിടുന്നത്.
കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് റൈറ്റ്്സ് ആൻഡ് യു (ക്രൈ) എന്ന സംഘടനയാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ബാലികമാർക്കെതിരായ കുറ്റകൃത്യങ്ങൾ 37 ശതമാനം കൂടി. പെൺകുട്ടികൾക്കെതിരായ മൊത്തം കേസിെൻറ 60 ശതമാനവും ഹരിയാനയിലും അസമിലുമാണ്. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ 42 ശതമാനത്തിെൻറ വർധനവുണ്ടായി.
ഇക്കാര്യത്തിൽ ബിഹാറിനെ പിന്തള്ളി മഹാരാഷ്ട്രയാണ് മുന്നിൽ. ശൈശവ വിവാഹം 21.17 ശതമാനം കൂടി. പോക്സോ നിയമപ്രകാരം 2016ൽ 32,608 കേസുകളുണ്ടായപ്പോൾ 2017ൽ 36,022 കേസുകളെടുത്തു. അതേസമയം, പോക്േസാ പ്രകാരമുള്ള ലൈംഗിക പീഡന കേസുകളിൽ ഒരു ശതമാനത്തിെൻറ കുറവും രേഖപ്പെടുത്തിയതായി ക്രൈം റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.