വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ വെന്തു മരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ ദർബംഗയിൽ പടക്കത്തിൽ നിന്ന് തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികളടക്കം ആറുപേർ വെന്തുമരിച്ചു. കല്യാണ വീട്ടിൽ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. കല്യാണ വീട്ടിലെ പന്തലടക്കം എല്ലാ സാധനങ്ങളും പൂർണമായി കത്തി നശിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.

നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു. അയൽവാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തിൽ മരിച്ചത്.

വധുവിന്റെ വീടിന് അടുത്തുള്ള രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തൽ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എൽ.പി.ജി സിലണ്ടറും, വാട്ടർ പമ്പുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തിൽനിന്ന് പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്ന് അപകടമുണ്ടാവുകയായിരുന്നു. സുനിൽ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (നാല്), ശശാങ്ക് കുമാർ (മൂന്ന്), സാക്ഷി കുമാരി (അഞ്ച്) എന്നിവരാണ് അപകടത്തിൽ മരിച്ചത്

Tags:    
News Summary - Crackers burst during the wedding celebration; Six people, including children, were burnt to death in the fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.