ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ ആറുപേര്‍കൂടി മരിച്ചതോടെ കോവിഡ്-19 മരണം 16 ആയി. 43 പേര് ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 694. ഇവരില്‍ 47 പേര് വിദേശികളാ ണ്. ജമ്മു-കശ്മീരില്‍ ആദ്യത്തെയും മഹാരാഷ്ട്രയില്‍ മൂന്നാമത്തെയും മരണം വ്യാഴാഴ്ച സ്ഥ ിരീകരിച്ചു. നവി മുംബൈ സ്വദേശിനിയുടെ മരണമാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
കശ്മീ രില്‍ ഹൈദര്‍പോറ മേഖലയില്‍നിന്നുള്ള 65കാരിയാണ് വ്യാഴാഴ്ച മരിച്ചത്. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ 70കാരനാണ് മരിച്ചത്, സംസ്ഥാനത്തെ രണ്ടാമത്തെ മരണം. ബംഗളൂരുവില്‍ ബുധനാഴ്ച 75കാരിയുടെ മരണമാണ് സ്ഥിരീകരിച്ചത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 73കാരന് വൃക്ക തകരാറിനെ തുടര്‍ന്ന് മരിച്ചു. എന്നാല്‍, ഇയാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്ര- മൂന്ന്, ഗുജറാത്ത്- രണ്ട്, മധ്യപ്രദേശ്, തമിഴ്നാട്, ബിഹാര്‍, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍ -ഒന്നുവീതം മരണങ്ങളാണ് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കില്‍. ഏറ്റവും കൂടുതല്‍ മരണം നടന്ന മഹാരാഷ്ട്രയിലാണ് രോഗബാധിതരുടെ എണ്ണവും കൂടുതല്‍, 124. ഗോവയില്‍ ഇതാദ്യമായി മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: തെലങ്കാന -41, കര്‍ണാടക -41, ഗുജറാത്ത് -38, രാജസ്ഥാന് -38, യു.പി -37, ഡല്‍ഹി -35, പഞ്ചാബ് -33, ഹരിയാന -30, തമിഴ്നാട് -26, മധ്യപ്രദേശ് -15, ലഡാക്ക് -13, ആന്ധ്രപ്രദേശ് -11, ജമ്മു-കശ്മീര്‍ -11, പശ്ചിമ ബംഗാള്‍ -9, ചണ്ഡീഗഢ് -7, ഉത്തരാഖണ്ഡ് -5, ഗോവ -3, ഒഡിഷ -2, ബിഹാര്‍, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മിസോറം, മണിപ്പൂര്‍ -ഒന്നുവീതം.
രോഗബാധിതരുടെ എണ്ണം കൂടുകയാണെങ്കിലും വ്യാപനത്തിെൻറ തോത് താരതമ്യേന സ്ഥിരമായി നില്‍ക്കുകയാണെന്നും സ്ഥിരീകരണ നിരക്ക് ആശങ്കജനകമല്ലെന്നും ആരോഗ്യമന്ത്രാലയം ജോയൻറ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.