ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരിൽ ആശങ്കവിതച്ച് ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ ്ണം 321 ആയി. 24 മണിക്കൂറിനിടെ 100ലേറെ പുതിയ കേസാണ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീക രിച്ചവരിൽ 258 പേർ ഇന്ത്യക്കാരാണ്, 39 പേർ വിദേശികളും. ഇവരിൽ 17 പേർ ഇറ്റലിയിൽനിന്നാണ്.
ഫിലിപ്പീൻസിൽനിന്ന് മൂന്നുപേരും യു.കെയിൽനിന്ന് രണ്ടുപേരും കാനഡ, ഇന്തോനേഷ്യ, സിം ഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരുമാണുള്ളത്. മുംബൈ നഗരത്തിലെ ചേരിനിവാസ ിയായ 68കാരിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 22 പേർക്ക് രോഗം ഭേദമായി. നാലുപേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.
കേരളത്തിൽ 12 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ആറുപേർക്കും കണ്ണൂർ, എറണാകുളം ജില്ലകളിൽ മൂന്നുവീതം പേർക്കുമാണ് ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. 12 പേരും വിദേശത്തുനിന്ന് മടങ്ങിവന്നവരാണ്. ഇതോടെ സംസ്ഥാനത്താകെ രോഗബാധിതരുടെ എണ്ണം 52 ആയി.
തുടർച്ചയായി രണ്ട് ദിവസം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ല കാസർകോടായി. 14 പേരാണ് ഇവിെട ചികിത്സയിലുള്ളത്. വൈറസ് ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇത് സമൂഹവ്യാപനമായി കാണാനാവില്ലെന്നും കനത്ത ജാഗ്രത തുടേരണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ രോഗം ഭേദമായ മൂന്ന് പേരൊഴികെ 49 പേരും വിവിധ ആശുപത്രികളിലാണ്.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ച കാസർകോട് ജില്ലയിലെ ആറ് പേരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. കണ്ണൂർ ജില്ലയിലെ മൂന്നു പേരിൽ രണ്ടാളുകളെ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാളെ കണ്ണൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എറണാകുളത്തെ മൂന്നുപേരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംസ്ഥാനത്താകെ 53,013 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലുമാണ്. 70 പേരെ ശനിയാഴ്ചമാത്രം ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങളുള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കടുത്ത നിയന്ത്രണങ്ങളും അടിയന്തരസാഹചര്യവും കണക്കിലെടുത്ത് അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഗതാഗതസൗകര്യവും ചരക്കുനീക്കവുമടക്കം ഉറപ്പുവരുത്തുന്നതിന് ഗതാഗതസെക്രട്ടറി, ഗതാഗത കമീഷണർ, കെ.എസ്.ആർ.ടി.സി സി.എം.ഡി എന്നിവരടങ്ങളുന്ന സമിതിക്കും ചുമതല നൽകിയിട്ടുണ്ട്. വിവരസമാഹരണം, കൈകാര്യം ചെയ്യൽ എന്നിവക്ക് പ്രത്യേക കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ജാഗ്രത തുടരുേമ്പാഴും സർക്കാർ നിർദേശങ്ങളെ അവഗണിക്കുന്നവരെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.