ന്യൂഡൽഹി: കോവിഡ് പടരുന്ന സാഹചര്യത്തിൽ 1.7 ലക്ഷം കോടിയുടെ പ്രത്യേകപാക്കേജുമായി കേന്ദ്രസർക്കാർ. 80 കോടി പേർക ്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. 20 കോടി വനിതകൾക്ക് പ്രതിമാസം 500 രൂപ വീതം നൽകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകും. നിർധനർക്കും ദിവസവേതനക്കാർക്കും പ്രത്യേക പാക്കേജ് നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിൻെറ ഇർഷുറൻസ് സൗകര്യം ലഭ്യമാക്കും. ആശ വർക്കർമാർ ഉൾപ്പെടെ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുമെന്നും വാർത്തസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു.
നിലവിൽ കുടുംബത്തിലെ ഓരോരുത്തർക്കും അഞ്ചു കിലോ ധാന്യം സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഗോതേമ്പാ അരിയോ വേണ്ടതെന്ന് കുടുംബങ്ങൾക്ക് തീരുമാനിക്കാം. ഇതിനു പുറമെ അഞ്ചു കിലോ കൂടി സൗജന്യമായി നൽകും. ഒരു കിലോ പരിപ്പ് മൂന്നു മാസത്തേക്ക് സൗജന്യം. അടുത്ത മൂന്നു മാസത്തേക്ക് രണ്ടു ഘട്ടങ്ങളായാണ് ഇവ വിതരണം ചെയ്യുക. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നിർധനർക്കും ദിവസവേതനക്കാർക്കുമായി പ്രത്യേക പാക്കേജ് തയാറാക്കും. ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ എന്ന പേരിലുള്ള പദ്ധതി പാവെപട്ടവർ പട്ടിണി കിടക്കരുതെന്ന് ലക്ഷ്യമിട്ടാണെന്ന് നിർമല സീതാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.
ഉജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടർ വിതരണം ചെയ്ത ബി.പി.എൽ ഉപഭോക്താക്കൾക്ക് സിലിണ്ടർ സൗജന്യമായി നൽകും. തൊഴിലുറപ്പുകൂലി വർധിപ്പിക്കും.
ചെറുകിട സ്ഥാനപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പി.എഫ് തുക സർക്കാർ അടക്കും. ഇ.പി.എഫ് നിക്ഷേപത്തിൽനിന്ന് 75 ശതമാനം മൂൻകൂർ പിൻവലിക്കാൻ അനുമതി നൽകും.
കിസാൻ സമ്മാൻ യോജന വഴി കർഷകർക്ക് 2000 രൂപ ഉടൻ നൽകും. 8.69 കോടി കർഷകർക്കാണ് അടിയന്തര സഹായമായി തുക ലഭിക്കുന്നത്. ഏപ്രിൽ ആദ്യവാരം ഈ തുക വിതരണം ചെയ്യും. പാവെപ്പട്ട വയോധികർക്കും വിധവകൾക്കും വികലാംഗർക്കും ആയിരം രൂപ സഹായധനമായി നൽകും. മൂന്നുകോടി പേർക്ക് ഇതിെൻറ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.