ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 50 മുതല്‍ 83 ശതമാനം വരെ വരുമാന വര്‍ധന വാഗ്ദാനം ചെയ്ത് 14 വിളകളുടെ താങ്ങുവില പുനർനിർണയിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്കി. ലോക്ഡൗണില്‍ തകര്‍ന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 20,000 കോടിയുടെ ഉത്തേജകം നല്‍കാനും 50,000 കോടിയുടെ ഓഹരി നിക്ഷേപം ലക്ഷ്യമിടാനും യോഗം തീരുമാനിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിര്‍വചനം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. രണ്ടാം എന്‍.ഡിഎ സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനങ്ങള്‍. ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് രണ്ട് പദ്ധതികളാണ് നടപ്പാക്കുകയെന്ന് കേന്ദ്ര ഉപരിതല ഗതാഗാത മന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പാക്കേജിനു അംഗീകാരം നൽകി. വിഷമാവസ്ഥയിലായ രണ്ടു ലക്ഷം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 20,000 കോടിയുടെ ഉത്തേജക പദ്ധതിയാണ് ഒന്ന്. ഓഹരികളിലൂടെ 50,000 കോടി ലക്ഷ്യമിടുന്ന ഫണ്ട് സമാഹരണമാണ് രണ്ടാമത്തേത്. ആത്മനിര്‍ഭര്‍ ഭാരതില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടെ വായ്പാ ഗാരൻറിയുടെ തുടര്‍ച്ചയാണ് ഈ രണ്ടു പദ്ധതികള്‍.
ആറു കോടി ചെറുകിട ഇടത്തരം സംരംഭങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ 48 ശതമാനവുമെന്ന് ഗഡ്കരി പറഞ്ഞു. ഇതു കൂടാതെ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിറ്റുവരവിെൻറ പരിധിയും കേന്ദ്ര സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചു. ഇതുവരെ 25 ലക്ഷം മൂലധനവും 10ലക്ഷം വിറ്റുവരവുമുണ്ടായിരുന്നവയെ സൂക്ഷ്മ സംരംഭങ്ങളായി കണക്കാക്കിയിരുന്നത് പുതിയ നിര്‍വചനത്തോടെ മാറി. ഒരു കോടി മൂലധനവും അഞ്ചുകോടി വിറ്റുവരവും ഉള്ളവയും ഇനി മുതല്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആണ്. ചെറുകിട സംരംഭങ്ങളുടെ മൂലധനം അഞ്ചു കോടിയില്‍നിന്ന് 10 കോടിയായും വിറ്റുവരവ് രണ്ടു കോടിയില്‍നിന്ന് 50 കോടിയായും പരിധി ഉയര്‍ത്തി. 50 കോടി മൂലധനവും 250 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇനി ഇടത്തരം സംരംഭങ്ങളുടെ ഗണത്തില്‍ വരും.
നേരത്തേ 10 കോടി മൂലധനവും അഞ്ചു കോടി വിറ്റുവരവുമായിരുന്നു ഇടത്തരം സംരംഭത്തിെൻറ പരിധിയിയായി നിശ്ചയിച്ചിരുന്നത്. 14 ഖാരിഫ് വിളകളുടെ താങ്ങുവിലയില്‍ 50-83 ശതമാനം വര്‍ധന വരുത്തി. നെല്ലിെൻറ താങ്ങുവില 53 ശതമാനം വര്‍ധിപ്പിച്ച് ക്വിൻറലിന് 1,868 രൂപയാക്കി ഉയര്‍ത്തി. പരുത്തിയുടെ താങ്ങുവില 260 രൂപ വര്‍ധിപ്പിച്ച് ക്വിൻറലിന് 5,515 രൂപയാക്കി. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കര്‍ഷക വായ്പകളുടെ തിരിച്ചടവിന് ആഗസ്റ്റ് വരെ സമയം നീട്ടി നല്‍കിയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
പിഴയില്ലാതെ നാലു ശതമാനം പലിശയീടാക്കിയാകും അവധി ദീര്‍ഘിപ്പിക്കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് പുതിയ വായ്പ എടുക്കാമെന്നും എവിടെ വേണമെങ്കിലും തങ്ങളുടെ ഉല്പന്നങ്ങള് അവര്‍ക്ക് വിറ്റഴിക്കാമെന്നും അദ്ദേഹം തുടര്‍ന്നു. ലോക്ഡൗണ്‍ ബാധിച്ചുതുടങ്ങുന്നതിനു മുേമ്പ രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉല്പാദനം 3.1 ശതമാനത്തിലേക്ക് താഴ്ന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ പ്രഖ്യാപനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.